കളിത്തോക്കുമായി സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച് പുരോഹിതൻ

single-img
7 March 2021

ബ്രസീലിലെ എലിസ്യൂ മൊറീറ എന്ന കത്തോലിക്കാ പുരോഹിതൻ ആണ് ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ കളിത്തോക്കുമായി സൂപ്പർ മാർക്കറ്റ് കാഷ്യറെ പീഡിപ്പിച്ച് പണവുമായി കടന്നു കളഞ്ഞത്. എന്നാൽ ഈ കൊള്ളയുടെ ദൃശ്യങ്ങള്‍ സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.

ആകെ 28 സെക്കന്റ് മാത്രമുള്ള വിഡിയോയിൽ എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റിൽ നിന്നും പല സാധനങ്ങൾ ശേഖരിച്ച ശേഷം കാഷ്യർ ആയ സ്ത്രീയുടെ അടുത്തേക്കെത്തുന്നത് കാണാം. ബിൽ അടിക്കുമ്പോൾ പുരോഹിതൻ പണം നൽകുകയും അത് സ്ത്രീ എണ്ണിത്തിട്ടപ്പെടുത്തുമ്പോഴേക്കും അരയിൽ തിരുകിയ കളിത്തോക്ക് തോക്ക് എലിസ്യൂ മൊറീറ പുറത്തെടുക്കുന്നതും സ്ത്രീക്ക് നേരെ ചൂണ്ടുന്നതും കാണാം.

തോക്ക് കാണുകയും തുടർന്ന് പേടിച്ച സ്ത്രീ ഉടനെ ക്യാഷ് ബോക്‌സിൽ നിന്നും പണം മുഴുവൻ നൽകുന്നതും കാണാം. ഈ സമയം പണം കൈക്കലാക്കിയ പുരോഹിതൻ താൻ ശേഖരിച്ച വസ്തുക്കളുമായാണ് സൂപ്പർമാർകറ്റ് വിട്ടത്. ഇയാൾ പുരോഹിതനായി കേവലം 18 മാസം തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് എലിസ്യൂ മൊറീറ സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കാൻ ഇറങ്ങിയത്.

പാസോ ഫണ്ടോ അതിരൂപതയിൽ നിന്ന് ലഭിച്ച വാഹനവുമായി കടന്നു കളഞ്ഞ എലിസ്യൂ മൊറീറ അടുത്തുള്ള പോലീസ് ചെക്ക് പോയിന്റിൽ നിന്നും തന്നെ പിടിയിലായി എന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയിൽ 27 കാരനായ പുരോഹിതനിൽ നിന്നും വ്യാജ തോക്കും അപഹരിച്ച 249 ഡോളറിൽ 116 ഡോളറും പിടിച്ചെടുത്തു. ഭ്രാന്ത് പിടിച്ച ഏതോ നേരത്താണ് കളിത്തോക്കുമായി സൂപ്പർമാർക്കറ്റിലേക്ക് കയറിച്ചെല്ലാൻ തനിക്ക് തോന്നിയത് എന്ന് മൊറീറ അധികാരികളോട് സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ ഡിയോഗോ ഫെറെയിറ വാർത്താ ഏജൻസിയോട് പറഞ്ഞു.

പ്രാദേശിക കോടതി പുരോഹിതനെ താത്കാലികമായി തടങ്കലിൽ പാർപ്പിച്ചു. യുവപുരോഹിതന്‌ മാനസീകവൈകല്യം ഉള്ളതായി അഭിഭാഷകൻ വെളിപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ചയായി മരുന്ന് കഴിക്കാൻ കൂട്ടാക്കാതെ പുരോഹിതനെ പ്രാദേശിക പള്ളിയിലെ ചുമതലകളിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്തു.