കോവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കോവിഡ്; വിശദീകരണവുമായി ഭാരത് ബയോടെക്

single-img
5 December 2020

ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ഹരിയാണ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി  ഭാരത് ബയോടെക്. കൊവാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് അറിയിച്ചു.

28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ഷെഡ്യൂള്‍ അടിസ്ഥാനമാക്കിയുള്ളതാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്തി നിര്‍ണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്‌സിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് – ഭാരത് ബയോടെക് പ്രസ്താവനയില്‍ പറഞ്ഞു. 

വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായവരില്‍ 50 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും മറ്റുള്ളവര്‍ക്ക് പ്ലാസിബൊ (placebo) ആണ് നല്‍കിയതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

കോവി‍ഡ് വാക്സിനായ കൊവാക്സിൻ സ്വീകരിച്ച് ദിവസങ്ങൾക്കകമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനിൽ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

ഭാരത് ബയോട്ടെക് വികസിപ്പിച്ച കോവാക്‌സിന്‍ പരീക്ഷണ ഡോസ് കുത്തിവെച്ച ശേഷമാണ് അനിൽ വിജ്ജിന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ വിവരമറിയിച്ചത്. അദ്ദേഹം അംബാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.