ബീഹാറില്‍ മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം; ബിജെപി പുറത്തേക്ക് എന്ന് എബിപി ന്യൂസ് എക്സിറ്റ് പോള്‍
7 November 2020
ബിജെപി പുറത്താകുമെന്നും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ ഇടതുപക്ഷം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും എബിപി എക്സിറ്റ് പോള്‍. മഹാസഖ്യത്തിനൊപ്പം 29 സീറ്റുകളില്‍ മത്സരിച്ച ഇടതിന് ആറ് മുതല്‍ 13 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്.
- ബിജെപി അക്ഷരാഭ്യാസം ഇല്ലാത്തവരുടെ പാർട്ടി, ഇന്ത്യയെയും നിരക്ഷരരുടെ രാജ്യം ആക്കാനാണ് അവർ ശ്രമിക്കുന്നത്: മനീഷ് സിസോദിയ
- ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് ജമ്മു കശ്മീർ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്
- കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ഞങ്ങൾ രാഹുൽ ഗാന്ധിയെ നിർബന്ധിക്കും: മല്ലികാർജുൻ ഖാർഗെ
- ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് ചുമതലയേറ്റു
സംസ്ഥാനത്ത് സിപിഐ.എംഎല് 19 സീറ്റിലും സിപിഐ ആറ് സീറ്റിലും സിപിഎം 4 സീറ്റിലുമാണ് മത്സരിച്ചത്. ഇടത് മുന്നേറ്റത്തിനൊപ്പം തന്നെ മഹാസഖ്യത്തെ നയിച്ച ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിഅധികാരത്തില് വരുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു.
എക്സിറ്റ് പോല്ഫലങ്ങള് പ്രകാരം ആര്‍ജെഡിയ്ക്ക് 81 മുതല്‍ 89 വരെ സീറ്റും കോണ്‍ഗ്രസിന് 21-29 സീറ്റുമാണ് മഹാസഖ്യത്തില്‍ ലഭിക്കുക. മഹാസഖ്യത്തിനാകെ 108 മുതല്‍ 131 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് 104-128 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.