തലച്ചോറു തിന്നുന്ന അമീബ: കോവിഡ് ദുരന്തത്തിനു പിന്നാലെ അമേരിക്കയെ നടുക്കി പുതിയ രോഗം
കോവിഡ് ദുരന്തത്തിനു പിന്നാലെ അമേരിക്കയെ നടുക്കി പുതിയ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. തലച്ചോറ് തിന്നുന്ന അമീബ ബാധിച്ച് ആറു വയസുകാരന്‍ മരിച്ചതോടെയാണ് പുതിയ രോഗത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ എത്തിയിരിക്കുന്നത്. അമീബയഴ സംബന്ധിച്ചുള്ള മുന്നറിയിപ്പിന്റെ ഭാഗമായി ടെക്‌സാസ് ഗവര്‍ണര്‍ അമീബ ബാധയെ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
അമീബ ശരീരത്തില്‍ പ്രവേശിച്ചതുമൂലമുണ്ടായ അണുബാധയയെത്തുടർന്ന് സെപ്റ്റംബര്‍ എട്ടിനാണ് കുഞ്ഞ് മരിച്ചത്. നെഗ്‌ളേരിയ ഫൗളേരി എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് കണ്ടെത്തൽ. പൊതുജനങ്ങള്‍ക്കായുളള കുടിവെളള വിതരണത്തില്‍ നിന്നാണ് അമീബയെ കണ്ടെത്തിയത്. ഈ ജലത്തിൽ നിന്നാണ് അമീബ കുട്ടിയുടെ ശരീരത്തിൽ പ്രവേശിച്ചതെന്നു വിശ്വസിക്കുന്നു.
മൂക്കിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നു. തുടര്‍ന്ന് തലച്ചോറില്‍ പ്രവേശിച്ച അമീബയുടെ ആക്രമണത്തില്‍ കുട്ടി ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ശുദ്ധജല തടാകം, കൃത്യമായി പരിപാലിക്കാത്ത സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളില്‍ അമീബ പെറ്റുപെരുകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മൈഗ്രേന്‍, ഛര്‍ദ്ദി, തലകറക്കം, ക്ഷീണം തുടങ്ങിയവയാണ് ഈ.അമീബ ബാധിച്ചതിനെ തുടർന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങള്‍.
മരണപ്പെട്ട കുട്ടിയുടെ വീട്ടിലെ ടാപ്പില്‍ നിന്നാണ് അമീബയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കൂടാതെ പൊതു സ്ഥലത്തെ ഫൗണ്ടനിലും അമീബയെ കണ്ടെത്തിയിട്ടുണ്ട്. ഡൗണ്‍ടൗണിലെ സ്പാളാഷ് പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മലിന ജലം ശരീരത്തില്‍ എത്തിയതാകാം അണുബാധയ്ക്ക് കാരണമെന്നാണ് കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിയും വ്യക്തമാക്കുന്നത്.
ഇനിമുതൽ ടാപ്പിലെ ജലം കുടിക്കാനും കുളിക്കാനും ഉപയോഗിക്കരുതെന്ന് ടെക്സാസ് ഭരണൂടം ഉത്തരവിട്ടുകഴിഞ്ഞു. ഇക്കാര്യങ്ങൾ കുട്ടിയുടെ സ്ഥലവാസികളോട് നിര്‍ദേശിച്ചതായി ടെക്‌സാസിലെ ലേക്ക് ജാക്‌സണ്‍ ടൗണിലെ സർക്കാർ അധികൃതർ അറിയിച്ചു.