ചൈനയുടെ പുതിയ ഗൂഢാലോചന; ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലും സംഘര്‍ഷത്തിന് ചൈനീസ് നീക്കം
ലഡാക്ക് സംഘർഷത്തിന് പിന്നാലെ അരുണാചൽ പ്രദേശിലും ചൈന പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സൈന്യം കൂടുതല്‍ സേനാ വിന്യാസം നടത്തുന്നുവെന്നാണ് വിവരങ്ങള്‍. അപ്പര്‍ സുബന്‍സിരിയിലെ അസാപില, ലോങ്ജു, ബിസ, മാജാ തുടങ്ങിയ പ്രദേശങ്ങളില്‍ സംഘര്‍ഷം നില നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഡാക്കിലെ സംഘർഷത്തിന് പിന്നാലെ അരുണാചൽ പ്രദേശിൽ സൈന്യം കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. അരുണാചൽ പ്രദേശിൽ തർക്കം നിലനിൽക്കുന്ന ആറു പ്രദേശങ്ങളിലും സൈന്യം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാല്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പട്രോളിങ്ങും ശക്തിപ്പെടുത്തിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് ഏറെ മുകളിലുള്ള അസാപില്ലയില്‍ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്.