അതിർത്തിയിൽ ലൗഡ് സ്പീക്കർ സ്ഥാപിച്ച് അതിലൂടെ ഇന്ത്യൻ സെെനികരെ പഞ്ചാബി പാട്ട് കേൾപ്പിച്ച് ചെെനീസ് സെെന്യം
ചൈനീസ് പട്ടാളത്തോട് വിട്ടുവീഴ്ച വേണ്ടെന്ന ഇന്ത്യ നിലപാട് എടുത്തതിനു പിന്നാലെ അടവ് മാറ്റി ചെെന. ഇന്ത്യൻ പട്ടാളക്കാർക്കായി ഫിംഗർ 4ൽ ലൗഡ്‌സ്‌പീക്കർ വച്ച് പഞ്ചാബി പാട്ടുകൾ കേൾപ്പിക്കുകയാണ് ഇപ്പോൾ ചൈനീസ് പട്ടാളമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇന്ത്യ നിരന്തരം നിരീക്ഷണം നടത്തുന്ന സ്ഥലങ്ങളിലാണ് ലൗഡ്‌സ്‌പീക്കർ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യൻ സൈനികർക്ക് അൽപം ആശ്വാസം പകർന്ന് ശ്രദ്ധ തിരിച്ച് അട്ടിമറി ശ്രമത്തിനായി ചൈന ശ്രമിക്കുകയാണോ എന്ന് ഇന്ത്യൻ വൃത്തങ്ങൾ സംശയിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. സെപ്‌തംബർ എട്ടിന് ഇരു സേനയും തമ്മിൽ ആകാശത്തേക്ക് 100 റൗണ്ട് വെടിയുതിർത്ത സ്ഥലത്തു സ്ഥാപിച്ച ലൗഡ്സ്പീക്കറിൽ നിന്നും പഞ്ചാബി പാട്ടുകാർ കേൾക്കുന്നുണ്ട്.
കഴിഞ്ഞ 20 ദിവസങ്ങൾക്കകം കിഴക്കൻ ലഡാക്കിൽ മൂന്നോളം വെടിവയ്‌പ് സംഭവങ്ങളാണ് ഉണ്ടായിട്ടുളളത്.ആഗസ്‌റ്റ് 29നും 30നുമാണ് ആദ്യ സംഭവമുണ്ടായത്. പാങ്‌ഗോെഗ് തടാകത്തിന്റെ വടക്കു ഭാഗത്ത് ചൈന കടന്നു കയറാൻ ശ്രമിച്ചതാണ് ആ സംഭവം. രണ്ടാമത് ഉണ്ടായത് സെപ്‌തംബർ 7ന് മുഖ്പാരിയിലും അടുത്തത് 8ന് പാങ്‌ഗോെഗ് തടാകത്തിന്റെ വടക്ക് വശത്തുമാണ്. ഇവിടെ ഇരു സൈനിക വിഭാഗങ്ങളും ആകാശത്തേക്ക് 100റൗണ്ട് വെടിവച്ചതായാണ് റിപ്പോർട്ടുകൾ.
തുടർന്ന് റഷ്യയിൽ നടന്ന ഷാങ്ഹായി സമ്മേളനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകളിലൂടെ പ്രശ്‌ന പരിഹാരത്തിന് തീരുമാനമായി. എന്നാൽ ചർച്ച എന്നാണെന്ന് ചൈന അറിയിച്ചിട്ടില്ല.