കോവിഡ് സ്ഥിരീകരിച്ചവരിൽ ക്ഷയരോഗവും: ഇനി കോവിഡ് പരിശോധനയ്ക്ക് ഒപ്പം ക്ഷയരോഗ പരിശോധനയും

single-img
13 September 2020

കോവിഡ് സ്ഥിരീകരിച്ച് ചികിത്സ തേടുന്നവരിൽ ക്ഷയരോഗം കൂടുന്നതായി റിബപ്പോർട്ടുകൾ. ഇതിൻ്റെ അടിസ്ഥാനത്തിൽ ഗുരുതര രോഗലക്ഷണങ്ങളുള്ളവരെ ക്ഷയ രോഗ പരിശോധനയ്ക്കു കൂടി വിധേയരാക്കാൻ നിർദേശം. 

വൈറസ് പരിശോധനാഫലം നെഗറ്റീവ് ആയശേഷവും രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനി, ചുമ, ഭാരം കുറയൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും നെഞ്ചിന്റെ എക്സ്റേയിൽ സംശയങ്ങൾ തോന്നുന്നവരെയുമാണ് ക്ഷയ രോഗ  പരിശോധനയ്ക്കു കൂടി വിധേയരാക്കുന്നത്.

മലപ്പുറം ജില്ലയിൽ കോവിഡ് ചിക്തസതേടിയവരിൽ  27 ശതമാനം പേർക്കു ക്ഷയരോഗം കണ്ടെത്തി. രണ്ട് രോഗങ്ങൾക്കും പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്നു വിദഗ്ധർ പറഞ്ഞു.