ചെറുപുഴ എസ്‌ഐയുടെ ഒരു സംശയം, പൊലീസ് സർജൻ്റെ മറുപടി: സഹോദരിയെ വിഷം കൊടുത്തുകൊന്ന പ്രതി പിടിയലായത് ഇങ്ങനെ

single-img
16 August 2020

കാസര്‍കോട് ബളാലില്‍ സഹോദരി വിഷം ഉളളില്‍ ചെന്ന് മരിക്കാനിടയായ സംഭവത്തിൽ ആസൂത്രിതമായ ഒരു വലിയ പദ്ധതിയുടെ ചുരുളുകളാണ് കൃത്യമായ അന്വേഷണത്തിലൂടെ പുറത്തായത്. ഇതൊരു ആസൂത്രിതമായ കൊലപാതകമെന്ന് തെളിയിക്കാനായത് പൊലീസിൻ്റെ അന്വേഷണ മികവ് തന്നെകയാണെന്നുള്ളത് നൂറു ശതമാനം ഉറപ്പായ കാര്യമാണ്. അതേസമയം പൊലിസ് സർജൻ്റെ ചില ഇടപെടലും ഈ കേസിൽ നിർണ്ണായകമായിട്ടുണ്ട്. 

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയായ ആന്‍മേരി മരിയയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി അറസ്റ്റിലായത് ദിവസങ്ങൾക്കുള്ളിലാണ്. പച്ചമരുന്ന് ചികിത്സയെ തുടര്‍ന്നാണോ ആൻ മരിയയുടെ മരണം സംഭവിച്ചതെന്ന സംശയത്തില്‍ വ്യക്തത തേടി മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ഗോപാലകൃഷ്ണപിള്ളയില്‍ നിന്നു ചെറുപുഴ എസ്‌ഐ മഹേഷ് കെ നായര്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് മരണത്തിലെ ദുരൂഹതയേറിയത്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് ആന്‍മരിയ മരിച്ചത്. എന്നാല്‍ പിതാവ് ബെന്നി (48)യെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയമുയരുകയായിരുന്നു. തുടര്‍ന്ന് ചെറുപുഴ പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. മഞ്ഞപ്പിത്തമെന്ന് കരുതി ആന്‍മേരി മരിയയെ ചെറുപുഴയ്ക്കു സമീപമുള്ള ബന്ധുവീട്ടില്‍ താമസിപ്പിച്ചു പച്ചമരുന്ന് ചികിത്സ നടത്തിയതിനു പിന്നാലെയാണ് മരിച്ചത്. ഈ സംശയമാണ് പൊലീസിനെ പ്രതിയിലേക്ക് എത്തിച്ചതും. 

ചെറുപുഴ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കുട്ടിയുടെ ശരീരത്തില്‍ എലിവിഷത്തിൻ്റെ സാന്നിധ്യമുണ്ടെന്ന് പൊലീസ് സര്‍ജന്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം പി വിനീഷ്‌കുമാര്‍ തുടരന്വേഷണത്തിനു വെളളരിക്കുണ്ട് എസ്എച്ച്ഒയ്ക്ക് വിവരങ്ങള്‍ കൈമാറുകയായിരുന്നു. എന്നാൽ കുടുംബം കൂട്ടത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന സംശയത്തിലാണു അന്വേഷണം ആരംഭിച്ചത്. പക്ഷേ ആഴത്തിലുള്ള അന്വേഷണത്തിൽ കഥ മാറുകയാസയിരുന്നു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കി സഹോദരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. 

ആൻമരിയയുടെ മരണം സംബന്ധിച്ച് ചെറുപുഴ പൊലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പ്രേംസദന്‍, എസ്‌ഐ ശ്രീദാസ് പുത്തൂര്‍ എന്നിവര്‍ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. നടത്തിയ അന്വേഷണത്തിന് ഒടുവിലാണു ആന്‍മേരി മരിയയുടെ സഹോദരന്‍ ആല്‍ബിന്‍ ബെന്നി പിടിയിലാകുന്നത്. അറസ്റ്റിലെത്തിയത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ഇനിയും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. 

മുപ്പതാം തീയതി വീട്ടില്‍ ഉണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി. തൊണ്ടവേദനയെന്ന് പറഞ്ഞ് ആല്‍ബിന്‍ ഐസ്‌ക്രീം കഴിച്ചില്ല. ഐസ്ക്രീം നിർമ്മിക്കാൻ എലിവിഷം വാങ്ങിയത്  കഴിഞ്ഞ മാസം 29ന് വെള്ളരിക്കുണ്ടിലെ ഒരു കടയില്‍ നിന്നാണ്. ഐസ്ക്രീം സഹോദരിയും അച്ഛനും ധാരാളം കഴിച്ചു. എന്നാൽ ഐസ്‌ക്രീം ഇഷ്ടമില്ലാത്ത അമ്മ അത് ദഒഴിവാവക്കി. എന്നാൽ ആൽബിൻ നിര്‍ബന്ധിച്ചു നല്‍കുകയായിരുന്നു. 

ഐസ്‌ക്രീം വീട്ടിലെ വളര്‍ത്തുനായക്കും കൊടുക്കാൻ അമ്മ പറഞ്ഞെങ്കിലും ആൽബിൻ അതു ചെയ്തില്ല.  ബാക്കിവന്ന ഐസ്‌ക്രീം രഹസ്യമായി നശിപ്പിച്ചു കളയുകയായിരുന്നു.