ഒരു ഉപയോഗവുമില്ലാത്ത സാധനം: കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ ഒഴിവാക്കി ലോകാരോഗ്യ സംഘടന
ആഗോള ജനതയെ വിറപ്പിച്ച കോവിഡിനെതിരെ വാക്സിൻ എന്ന നിലയിൽ ആദ്യ ഘട്ടംമുതൽ പറഞ്ഞു കേൾക്കുന്ന പേരുകളാണ് ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപിനവിർ റിറ്റോനവിർ, റെംഡിസിവർ തുടങ്ങിയവ. ഈ മരുന്നുകളിൽ ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപിനവിർ റിറ്റോനവിർ എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് ലോകാരോഗ്യ സംഘടന. ഈ രണ്ടു മരുന്നുകളും കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ജീവൻ രക്ഷിക്കാനുതകില്ലെന്ന് ലോകാരോഗ്യ സംംഘടന വിലയിരുത്തലിനെ തുടർന്നാണ് ഉപയോഗം നിർത്തുന്നത്.
ഈ രണ്ടു മരുന്നുകളിലുമുള്ള പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. മാർച്ച് മുതലാണ് ഈ രണ്ടു മരുന്നുകൾ സംബന്ധിച്ച പരീക്ഷണ നിരീക്ഷണങ്ങൾ നടന്നുവന്നത്. 4,500 വൈറസ് ബാധിതരിലാണ് ഈ രണ്ടു മരുന്നുകളും പരീക്ഷിക്കപ്പെട്ടത്. എന്നാൽ, കാര്യമായ ഫലങ്ങൾ ഒന്നുമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.
അതോടൊപ്പം പാർശ്വഫലങ്ങളും അധികമായി കണ്ടെത്താനായില്ല. ഈ രണ്ടു മരുന്നുകളേക്കാൾ റെംഡിസിവറാണ് നിലവിൽ കൂടുതൽ ഫലപ്രദമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.