ഇടതുപക്ഷക്കാര്‍, കൊള്ളക്കാര്‍, പ്രക്ഷോഭകര്‍ എന്നീ ശത്രുക്കളില്‍ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കണം: ട്രംപ്
രാജ്യം 244ാം സ്വാതന്ത്ര്യദിനമാഘോഷത്തിൽ വിദ്വേഷ പ്രസംഗവുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഇടതുപക്ഷക്കാര്‍, കൊള്ളക്കാര്‍, പ്രക്ഷോഭകര്‍ എന്നീ ശത്രുക്കളില്‍ നിന്ന് രാജ്യത്തിൻ്റെ മൂല്യം സംരക്ഷിക്കണമെന്നാണ് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ട്രംപ് പ്രസംഗിച്ചത്. ഇടതുപക്ഷം, അരാജകവാദികള്‍, പ്രക്ഷോഭകര്‍, കൊള്ളക്കാര്‍ എന്നിവരെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണ് അമേരിക്കയെന്നും ട്രംപ് പറഞ്ഞു.
” തീവ്ര ഇടതുപക്ഷം, അരാജകവാദികള്‍, പ്രക്ഷോഭകര്‍, കൊള്ളക്കാര്‍ എന്നിവരെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ നമ്മള്‍. നിരവധി സന്ദര്‍ഭങ്ങളില്‍ അവര്‍ എന്താണ് ചെയ്യുന്നത് എന്നതിന് യാതൊരു സൂചനയും ഇല്ല. ഇളകിമറിഞ്ഞ ഒരു ജനക്കൂട്ടത്തെ നമ്മുടെ പ്രതിമകള്‍ കീറാനും ചരിത്രം മായ്ക്കാനും കുട്ടികളെ പഠിപ്പിക്കാനും നമ്മള്‍ ഒരിക്കലും അനുവദിക്കില്ല,” ട്രംപ് പറഞ്ഞു. 1942 ല്‍ കൊളംബസ് അമേരിക്ക കണ്ടെത്തിയതു മുതല്‍ ഉള്ള അമേരിക്കന്‍ ജീവിത രീതി സംരക്ഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ജോര്‍ജ് ഫ്‌ളോയിഡിൻ്റെ കൊലപാതകത്തിനു പിന്നാലെ നടന്ന പ്രക്ഷോഭങ്ങളിൽ പ്രതിഷേധക്കാരെ ട്രംപ് കൊള്ളക്കാരെന്നാണ് വിളിച്ചത്. മഹത്തായ നഗരത്തില്‍ പ്രതിഷേധവുമായി ഇറങ്ങിയാല്‍ വെടിവെച്ചുകൊല്ലുമെന്നും ട്രംപ് ഭീഷണി ഉയര്‍ത്തിയിരുന്നു.