അന്ന് അടിമവ്യാപാരത്തിനെതിരെ നിശബ്ദനായി: അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്‍റ് തോമസ് ജെഫേഴ്സന്‍റെ പ്രതിമ പ്രക്ഷോഭകർ തകർത്തു

single-img
16 June 2020

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്‍റ് തോമസ് ജെഫേഴ്സന്‍റെ പ്രതിമയ്ക്ക് എതിരെ പ്രക്ഷോഭകരുടെ രോഷം. പ്രതിമ വംശീയ വിരുദ്ധ പ്രക്ഷോഭകർ വലിച്ചുതാഴെയിട്ടു. യുഎസ് ഭരണസംവിധാനത്തിന്‍റെ ശില്പിയെന്നറിയപ്പെടുന്ന ജഫേഴ്സന്‍റെ പേരിലുള്ള പോർട്ടു ലാൻഡിലെ സ്കൂൾ പരിസരത്തു സ്ഥാപിച്ചിരുന്ന പ്രതിമയാണു തകർത്തത്. 

ജെഫേഴ്സന്‍റെ ജീവിതകാലത്ത് 600 അടിമകളുണ്ടായിരുന്നുവെന്നു ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു.കറുത്തവംശജനായ ജോർജ് ഫ്ളോയിഡിനെ മിനിയാപ്പൊളീസിലെ വെള്ളക്കാരനായ പോലീസ് ഓഫീസർ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയതിനെത്തുടർന്നാണ് യുഎസിലും വിവിധ രാജ്യങ്ങളിലും വംശീയതയ്ക്കെതിരേ സമരം ആരംഭിച്ചത്. 

ക്രിസ്റ്റഫർ കൊളംബസ് ഉൾപ്പെടെ പലരുടെയും പ്രതികൾക്കു നേരേ ആക്രമണമുണ്ടായി. ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വംശീയാനുകൂലികളുടെ പ്രതിമകൾക്കു നേരേ ആക്രമണമുണ്ടായി.