ഖത്തറിനെ ആക്രമിച്ചു കീഴടക്കി ഇസ്രായേലിനെ മിത്രമാക്കുക: അറബ് ലോകത്ത് ഒച്ചപ്പാടുണ്ടാക്കി യുഎഇ പൊലീസ് മേധാവിയുടെ ആഹ്വാനം
ഖത്തറിനെക്കുറിച്ചും, ഇസ്രയേലിനെക്കുറിച്ചും ട്വഇറ്ററിൽ നടത്തിയ പരാമർശങ്ങളെ ചൊല്ലി വിവാദത്തിലായിരിക്കുകയാണ് ദുബായ് പൊലീസ് ചീഫ് ജനറല്‍ ഖാനി ഖല്‍ഫാന്‍. ഖത്തറിനെ കീഴടക്കാനും ഇസ്രഈലിനെ യുഎഇയുടെ മിത്രമാക്കാനുമാണ് ഇദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്.
ഖത്തറിനു മേലുള്ള അറബ് കീഴടക്കല്‍, ഒപ്പം ആ ചെറുപ്പക്കാരന്റെ അറസ്റ്റും…ഇത് പല പ്രശ്‌നങ്ങളും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. ഖത്തര്‍ അതര്‍ഹിക്കുന്ന ആര്‍ക്കെങ്കിലും കൈമാറി ഇസ്രയേലുമായുള്ള അനുരഞ്ജനത്തിലേക്ക് കടക്കുകയെന്നും അദ്ദേഹം പറയുന്നുണ്ട്. അങ്ങനെ ചെയ്താൽ എല്ലാം അവസാനിക്കുമെന്നാണ് ഖാനി ഖല്‍ഫാൻ്റെ വാദം.
ഈ ആഴ്ച ആദ്യവും ഇസ്രയേലിനെ അനുകൂലിച്ചു കൊണ്ട് ഇദ്ദേഹം രംഗത്തു വന്നിരുന്നു.ഇതോടുനബന്ധിച്ചുള്ള കുറച്ചു ട്വീറ്റുകളും പൊലീസ് മേധാവി നടത്തിയിട്ടുണ്ട്. ട്വീറ്റുകള്‍ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍ സുരക്ഷയ്ക്കുള്ള വെല്ലുവിളിയാണിതെന്നും പൊലീസ് ചീഫിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടും കൊണ്ട് ചിലര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഇസ്രയേലിനെ അംഗീകരിക്കാത്തതില്‍ അര്‍ത്ഥമില്ല, അറിവ് കൊണ്ടും, സമൃദ്ധി കൊണ്ടും വികസിത ലോകത്തിലെ രാജ്യങ്ങളുമായി ബന്ധങ്ങള്‍ കൊണ്ടും നിര്‍മിക്കപ്പെട്ട രാജ്യമാണ് ഇസ്രയേല്‍. അന്തരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഇസ്രഈലിനെ അംഗീകരിക്കാതിരിക്കാന്‍ നിങ്ങള്‍ ആരാണ്?´- ദുബായ് പൊലീസ് ചീഫ് ചോദിക്കുന്നു.
ഒപ്പം ഇസ്രയേലിനെ ശത്രു എന്നതിന് പകരം മിത്രം എന്നു വിളിക്കാനും ഇദ്ദേഹം ആവശ്യപ്പെടു. നിലവില്‍ ഈജിപ്തിനും ജോര്‍ദ്ദാനുമൊഴികെ മറ്റു അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല. എന്നാല്‍ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ശത്രുതയിലുള്ള ഇറാന്‍ ഇസ്രയേലിൻ്റെയും പൊതു ശത്രുവായതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് ഇസ്രയേലുമായി രഹസ്യമായി ചില ബന്ധങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.