മാസ്ക് ധരിക്കാൻ വിസമ്മതിച്ച മകനെ പിതാവ് കൊലപ്പെടുത്തി

single-img
19 April 2020

കൊൽക്കത്ത: പുറത്തേക്കിറങ്ങുന്നതിന് മുൻപ് മാസ്ക് ധരിക്കാൻ വിസമ്മതിച്ച ഭിന്നശേഷിക്കാരനെ പിതാവ് കൊലപ്പെടുത്തി. വടക്കന്‍ കൊല്‍ക്കത്തയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. 78കാരനായ ബന്‍ഷിധര്‍ മല്ലിക് മകനായ സിര്‍ഷെന്ദു മല്ലിക്കിനെ(45) തുണി ഉപയോഗിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

 വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോൾ മകന്‍ മാസ്ക് ധരിക്കാൻ തയ്യാറായില്ല. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തി ലെത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് രാത്രി ഏഴു മണിയോടെ ഇയാള്‍ ശ്യാംപുകുര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബന്‍ഷിധര്‍ മല്ലികും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നി ല്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സ്ഥിരമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഇടക്കിടെ പുറത്തേക്ക് ഇറങ്ങി പോകുന്ന മകനോട് മാസ്ക് ധരിക്കാൻ പിതാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് മുൻപും തർക്കങ്ങൾ ഉണ്ടായിരുന്നു.