ആംബുലൻസ് നിഷേധിച്ചതിനാൽ ആശുപത്രിയിലേക്ക് സ്‌കൂട്ടറില്‍ കൊണ്ടുപോയ രോഗി മരിച്ചു

single-img
15 April 2020

ആംബുലൻസ്  നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ധ്യപ്രദേശിലെ ഇന്‍ഡോറിൽ സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. കോവിഡ് വൈറസ് ബാധാ ഹോട്ട്‌സ്‌പോട്ടായ ഇന്‍ഡോറിലെ ബദ്വൗലി ചൗക്കി സ്വദേശിയായ 60കാരനാണ് മരിച്ചത്.

കടുത്ത ശ്വാസസംബന്ധമായ രോഗത്തെ തുടര്‍ന്ന് ഇയാള്‍ തിങ്കളാഴ്ച ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പക്ഷെ അവിടെ കാര്യമായി പരിശോധിക്കാതെ കുറച്ച്‌ മരുന്ന് എഴുതി‌ നല്‍കി അധികൃതര്‍ ഇയാളെ വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. പിന്നീട് ആരോഗ്യം ഗുരുതരമായതിനെ തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍ എത്തിക്കുവാനായി ബന്ധുക്കള്‍ ആംബുലന്‍സ് സേവനത്തിനായി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും ആവശ്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

വേറെ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ രോഗിയുമായി ഇരുചക്ര വാഹനത്തില്‍ മഹാരഹ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ഇയാള്‍ മരിച്ചു. എന്നാൽ ആംബുലന്‍സ് വിട്ടു നല്‍കിയില്ലെന്ന ബന്ധുക്കളുടെ ആരോപണം ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിഷേധിച്ചു.