പുലർച്ചേ അഞ്ചിന് സെല്ലിൽ നിന്നും പുറത്തേക്കിറക്കിയപ്പോൾ രണ്ടു പേർ പൊട്ടിക്കരഞ്ഞു: പ്രതികളുടെ അവസാന നിമിഷങ്ങളെക്കുറിച്ച് ജയിൽ അധികൃതർ

single-img
20 March 2020

തുക്കിലേറപ്പെടുന്നതിനു മുമ്പുള്ള രാത്രിയിൽ അതായത് കഴിഞ്ഞ ദിവസം രാത്രിയിൽ നിര്‍ഭയ കേസിലെ നാലുപ്രതികളും അവസാന രാത്രിയില്‍ അസ്വസ്ഥരായിരുന്നു. പുലര്‍ച്ചെ 5.30ന് തൂക്കിലേറ്റുമെന്നതിനാല്‍ പ്രതികളോട് നേരത്തെ ഉറങ്ങാനും ആവശ്യത്തിന് വിശ്രമിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ലെന്നു തിഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല മുകേഷ് സിങും വിനയ് ശര്‍മയും രാത്രിയില്‍ ഭക്ഷണം കഴിച്ചപ്പോള്‍ അന്ത്യഅത്താഴം കഴിക്കാന്‍ പവന്‍ ഗുപ്തയും അക്ഷയ് താക്കൂറും തയ്യാറിയല്ലെന്നും അവർ പറഞ്ഞു. 

മരണം അടുത്തെത്തിയെന്ന് ബോധ്യമായതിനാലാകണം, കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും പല ജയില്‍ ജീവനക്കാരോടം കയര്‍ത്ത് സംസാരിക്കുകയും ചെയ്തിരുന്നു. അവസാനമായി മകനെ ഒരുനോക്ക് കാണണമെന്നായിരുന്നു അക്ഷയ് താക്കൂര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജയില്‍ മാന്വല്‍ അനുവദിക്കാത്തതിനാല്‍ അത് നടക്കില്ലെന്ന് അധികുതർ അറിയിക്കുകയായിരുന്നു. 

ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് നാലുപേരെയും ഉണര്‍ത്തി. കുളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നാലുപേരും നിരസിച്ചു. 4.45 ഓടെ പ്രതികളുടെ ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ജയിലിലെ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് 10 മിനിറ്റ് പ്രതികൾക്ക് പ്രാര്‍ത്ഥനയ്ക്കായി അനുവദിക്കുയും ചെയ്തു.

വിധി നടപ്പിലാക്കുന്നതിനായി അഞ്ചു മണിക്കാണ് കുറ്റവാളികളെ സെല്ലില്‍ നിന്നും പുറത്തേക്ക് ഇറക്കിയത്. ഈ സമയം പ്രതികളില്‍ രണ്ടുപേര്‍ കരഞ്ഞു. പുലര്‍ച്ചെ അഞ്ചേ കാലിന് കഴുമരത്തിന് സമീപം കൊണ്ടുവന്ന കുറ്റവാളികള്‍ അന്ത്യാഭിലാഷം ഒന്നും അറിയിച്ചില്ല.  കഴുമരത്തിന് സമീപത്ത് എത്തുന്നതിന് മുന്‍പ് കറുത്ത തുണികൊണ്ട് പ്രതികളുടെ മുഖം മറച്ച് കയറുകൊണ്ട് കൈകള്‍ പിന്നിലേക്ക് കെട്ടിയിരുന്നു. 

തുടര്‍ന്ന് അവസാനവട്ട പരിശോധന ജയില്‍ മെഡിക്കല്‍ ഓഫീസര്‍ പൂര്‍ത്തിയാക്കി. പ്രതികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തൂക്കിലേറ്റുന്നത് ഒഴിവാക്കാനുള്ള സാഹചര്യം ഇല്ലെന്നും അറിയിച്ചു.

കൃത്യം 5.29ഓടെ നാല് പ്രതികളുടെയും മരണവാറണ്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്ന് ശേഷം ആരാച്ചാര്‍ പവന്‍ ജല്ലാദിന്റെ സഹായികള്‍ പ്രതികളുടെ കാലുകള്‍ ബന്ധിച്ചു. ശേഷം നാലു പേരുടെയും കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കിയതോടെ ആരാച്ചാര്‍ കഴുമരത്തിന് താഴെയുള്ള തട്ട് മാറ്റുന്ന ലിവര്‍ വലിച്ചു. തട്ട് നീങ്ങിയതോടെ കൃത്യം 5.30ന് പ്രതികളായ അക്ഷയ് ഠാകുര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), മുകേഷ് സിങ് (32) എന്നിവരുടെ വധശിക്ഷ നടപ്പാക്കി. 5.31ന് വധശിക്ഷ നടപ്പാക്കിയ വിവരം തിഹാര്‍ ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. 

ഈ സമയം തിഹാര്‍ ജയിലിന് മുന്നിലെത്തിയവര്‍ ആഹ്ലാദാരവങ്ങള്‍ മുഴക്കി. കുറ്റവാളികള്‍ക്ക് വധ ശിക്ഷ നടപ്പാക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബലാത്സംഗ കേസാണിത്. 14 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് ധനഞ്‌ജോയ് ചാറ്റര്‍ജിയെ 2004ല്‍ തൂക്കിക്കൊന്നിരുന്നു.