ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്ത്

single-img
16 October 2019

ഗുരുതരമായി പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 102-ാംസ്ഥാനത്ത്. 117 രാജ്യങ്ങളുടെ പട്ടികയാണ് പ്രസ്ദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാകിസ്താന്‍ ഇപ്പോള്‍ 94-ാം സ്ഥാനത്താണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് 117ാം സ്ഥാനത്ത്.

പട്ടികയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ഏറ്റവും പിന്നില്‍. തുടര്‍ച്ചയായി സൂചികയില്‍ സ്ഥിരതയാര്‍ന്ന മുന്നേറ്റം രേഖപ്പെടുത്തിയിരുന്ന ഇന്ത്യ 2015 മുതലാണ് താഴേക്ക് വന്നത്‌. 2015ല്‍ ഇന്ത്യയുടെ റാങ്ക് 93 ആയിരുന്നു. 2ാം സ്ഥാനത്താണ് ചൈന. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളും ഇന്ത്യയ്ക്ക് മുകളിലാണ്.

ആഗോള പട്ടിണി സൂചിക തയാറാക്കിയത് ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡ് വൈഡും ചേര്‍ന്നാണ്. ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കിയത്.