കാശ്മീർ വിഷയം; അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാൻ പാകിസ്താൻ
ഇന്ത്യന്‍ സര്‍ക്കാര്‍ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിനെതിരെ പാകിസ്താന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കാശ്മീര്‍ വിഷയം തങ്ങള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുന്‍പില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് മാധ്യമമായ ‘അറീ’ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിഷയത്തിന്റെ എല്ലാ നിയമവശങ്ങളും പരിശോധിച്ച ശേഷമാണ് നടപടിയെന്ന് ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞിട്ടുണ്ട്.
ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസതാന്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനൊരുങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. കാശ്മീര്‍ എന്നത് ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ടതാണെന്നും പ്രത്യേക പദവി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്.
ഇനി അങ്ങോട്ട് കാശ്മീര്‍ വിഷയം എല്ലാ രാജ്യാന്തര വേദികളിലും ഉന്നയിക്കുമെന്ന് കഴിഞ്ഞ ആഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. അതേസമയം ഇനി പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമേ ചര്‍ച്ച നടക്കൂ എന്നും ജമ്മു കാശ്മീര്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിനും സമമെന്നും രാജ്‌നാഥ് സിംഗ് നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.