കാര്‍ട്ടൂണ്‍ വിവാദം: രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാന്‍ ന്യൂയോര്‍ക്ക് ടൈംസ് തീരുമാനം

single-img
12 June 2019

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അന്താരാഷ്ട്ര എഡിഷനില്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാന്‍ ന്യൂയോര്‍ക്ക് ടൈംസും തീരുമാനം കൈക്കൊണ്ടു. വിവാദമായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ പത്രം നേരത്തെ ക്ഷമാപണം നടത്തിയിരുന്നു.

ജൂത വേഷവിധാനത്തിലെ തൊപ്പി ധരിച്ച അന്ധനായ ട്രംപിന്റെ പുറകില്‍ പോകുന്ന നായയായി നെതന്യാഹുവിനെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരുന്നു. ഇത് ജൂതസമൂഹത്തിന്റെയാകെ എതിര്‍പ്പിന് വിധേയമായതിനെ തുടര്‍ന്നാണ് പത്രം മാപ്പ് പറഞ്ഞത്. ഒരുവര്‍ഷം മുന്‍പ് തന്നെ തങ്ങള്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് എഡിറ്റര്‍ ജെയിംസ് ബെന്നറ്റ് പറഞ്ഞു. ഈ തീരുമാനം പക്ഷെ നടപ്പാകുന്നത് ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ പുറത്ത് വന്നതിന് ശേഷമാണെന്ന് ചീഫ് കാര്‍ട്ടൂണിസ്റ്റായ പാട്രിക്ക് ചപ്പട്ടെ അറിയിച്ച്.

ശക്തമെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കാത്ത ഈ തീരുമാനം കൈക്കൊള്ളുമ്പോഴും മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദങ്ങളും സാമൂഹിക മാധ്യമങ്ങളിലെ ആള്‍ക്കൂട്ട വിചാരണയും ആശങ്കയുണ്ടാക്കുന്നുവെന്നും ചപ്പെട്ട പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ പറഞ്ഞത് കൊണ്ടുമാത്രം സ്ഥാപനത്തിലെ പല മികച്ച കാര്‍ട്ടൂണിസ്റ്റുകളുടെയും ജോലി കളയാനിടയാക്കിയെന്നും ചപ്പട്ടെ കൂട്ടിച്ചേര്‍ത്തു.