സുരക്ഷിതമായ ലാത്തിച്ചാർജ്ജ്: പൊലീസ് ഇനി തല അടിച്ചുപൊട്ടിക്കില്ല
സമരങ്ങളെ ഒതുക്കാൻ ലാത്തിച്ചാർജ്ജ് ചെയ്യുന്ന രീതി പരിഷരിച്ച് കേരള പോലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ എങ്ങനെ ലാത്തിച്ചാര്‍ജ്ജ് നടത്താമെന്നുള്ള പരിശീലനമാണ് പോലീസുകാര്‍ക്ക് നല്‍കുന്നത്.
സമരക്കാരെ തലങ്ങും വിലങ്ങും അടിച്ച് ലാത്തിച്ചാർജ് ചെയ്തിരുന്ന പൊലീസ് ഇനി മുതൽ തോളിലും കാലിലും മാത്രമേ ലാത്തി പ്രയോഗിക്കൂ. ലാത്തിചാർജ് രീതി പരിഷ്ക്കരിച്ച് അഡ്മിനിസ്ട്രേഷൻ ഡി ഐ ജി കെ സേതുരാമൻ തയാറാക്കിയ റിപ്പോർട്ട് സംസ്ഥാന പൊലീസിൽ നടപ്പാക്കുകയാണ്. മനുഷ്യാവകാശ ലംലനം ഉണ്ടാകാതെ പരിഷ്കൃത സമൂഹത്തിന് ചേർന്ന രീതിയിലുള്ള പൊലീസ് നടപടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
തൃപ്പൂണിത്തുറ എ ആർ ക്യാമ്പ് കോമ്പൗണ്ടിൽ വെച്ചാണ് പരിശീലനം നൽകുന്നത്. എണ്ണത്തില്‍ കുറവ് പൊലീസുകാര്‍ വലിയ ആള്‍ക്കൂട്ടത്തെ നേരിടുമ്പോള്‍ ഉണ്ടാവുന്ന പാളിച്ചകള്‍ മറികടക്കാന്‍ സഹായിക്കുന്നതും പൊലീസിനെ ആക്രമിക്കുന്നവരെ എളുപ്പം കീഴടക്കാന്‍ സഹായിക്കുന്നതുമാണ് പുതിയ രീതിയിലുള്ള പരിശീലനം.
വിഐപി സുരക്ഷ ഒരുക്കുന്ന രീതികള്‍ക്കും മാറ്റം വരുത്തും. പോലീസ് സേനയിലെ അമ്പതിനായിരം പോലീസുകാര്‍ക്കും പുതിയ രീതി പഠിപ്പിക്കാനാണ് തീരുമാനം.