ഇന്ത്യയില്‍ പച്ചക്കൊടി നിരോധിക്കാന്‍ നടപടിയെടുക്കണം; വയനാട്ടില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണോ പാകിസ്താനിയാണോ എന്ന് സംശയം ജനിപ്പിക്കുന്നു: കേന്ദ്രമന്ത്രി

single-img
23 April 2019

പാറ്റ്ന: രാജ്യത്ത് പച്ചക്കൊടി നിരോധിക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപിയുടെ നേതാവുമായ ഗിരിരാജ് സിങ്. പച്ചക്കൊടി എന്നത് വിദ്വേഷത്തിന്റെ പ്രതീകമാണെന്നു പറഞ്ഞ അദ്ദേഹം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിന്റെ ഭാഗമായാണെന്നും ആരോപിച്ചു.

തെരഞ്ഞെടുപ്പ്ജയിച്ചാല്‍ രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത് ന്യൂന പക്ഷങ്ങളുടെ വിധി മാറ്റിയെഴുതും. വയനാട്ടില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണോ പാകിസ്താനിയാണോ എന്ന് സംശയം ജനിപ്പിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

ബിഹാറിലെ നവാദ ലോക്സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഗിരിരാജ് സിംഗ് നിലവില്‍ ലാലു പ്രസാദ് യാദവ് മണ്ഡലത്തിലെ വികസനം ഇല്ലാതാക്കിയെന്നും കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനിരിക്കെ എതിര്‍ സ്ഥാനാര്‍ത്ഥി കനയ്യകുമാറിനു വേണ്ടി രാജ്യ വിരുദ്ധ ശക്തികള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.