താലികെട്ടാൻ എത്തിയത് മൂക്കറ്റം മദ്യപിച്ച്; മദ്യപാനിയെ ഭർത്താവായി വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചു പെൺകുട്ടി
വിവാഹ ദിനത്തിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്നു വിവാഹം ഒഴിവാക്കി യുവതി. ബീഹാറിലെ പാറ്റ്നയിലാണ് സംഭവം. വരൻ നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്നു മനസിലാക്കിയ പെൺകുട്ടി ഇയാളെ തനിക്ക് വിവാഹം കഴിക്കുവാൻ കഴിയില്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു.
വധുവായ കുമാരി എന്ന പെൺകുട്ടിയാണ് ഉറച്ച തീരുമാനത്തോടെ പന്തലിൽ നിന്നിറങ്ങിപ്പോയത്. താലിചാർത്താനെത്തിയ വരന് പന്തലിൽ നിൽക്കാൻപോലുമാകുമായിരുന്നില്ലെന്നും അതിനാലാണ് മകൾ വിവാഹം വേണ്ടെന്നുവച്ചതെന്നും പെൺകുട്ടിയുടെ പിതാവ് ത്രിഭുവൻ ഷാ പറഞ്ഞു.
കുമാരിയെ സമ്മർദം ചെലുത്തി പന്തലിൽ തിരികെയെത്തിക്കുന്നതിന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ ശ്രമിച്ചെങ്കിലും നടന്നില്ല. ഉറച്ച നിലപാടിയിരുന്നു കുട്ടി.
അതേസമയം, കുമാരി പന്തലിൽ നിന്ന് മടങ്ങിയെങ്കിലും വരനെ സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ വരന് സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ വാങ്ങാനും മറന്നില്ല.