ബാലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ചവർക്കൊപ്പം നിൽക്കാനാകില്ല: കോൺഗ്രസ് നേതാവ് പാർട്ടിവിട്ടു

single-img
10 March 2019

ബാലാകോട്ടിലെ ഭീകര കാമ്പുകൾക്കു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങൾ സംബന്ധിച്ച് തന്‍റെ പാർട്ടി തെളിവ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് രാജിവച്ചു. ബീഹാറിലെ കോൺഗ്രസ് വക്താവ് വിനോദ് ശർമയാണ് പാർട്ടി പദവികളും അംഗത്വവും രാജിവച്ചത്. ബാലാകോട്ട് ആക്രമണത്തിൽ കോൺഗ്രസ് തെളിവ് ചോദിച്ചത് തന്നെ ഏറെ അസംതൃപ്തനാക്കിയെന്നും അതിനാലാണ് രാജി വയ്ക്കുന്നതെന്നും വിനോദ് പറഞ്ഞു

പാർട്ടിയുടെ ഇത്തരം നിലപാടുകളിൽ താൻ നിരാശനാണ്. അസുന്തഷ്ടനായി പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ല- വിനോദ് ശർമ പറഞ്ഞു. മറ്റ് രാഷ്ട്രീയ വൈരമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും രാജ്യത്തിന്‍റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പറഞ്ഞ വിനോദ് ശർമ ചിലർ ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി അധ്യക്ഷൻ അമിത് ഷായും പ്രധാനമമന്ത്രിയും മറ്റ് കേന്ദ്രമമന്ത്രിമാരും പറഞ്ഞ കണക്കുകൾ തമ്മിൽ സാമ്യമുണ്ടായിരുന്നില്ല.  ഇതിനെത്തുടർന്നാണ് കോൺഗ്രസ്, ആക്രമണത്തിന് തെളിവുകൾ വേണമെന്ന് വാദിച്ചത്.