വന്നത് മൂന്നെണ്ണം, തിരിച്ചു പോയത് രണ്ടെണ്ണം; അതിർത്തി ലംഘിച്ച ഒരു പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടു

single-img
27 February 2019

വ്യോമാതിർത്തി ലംഘിച്ച പാക്കിസ്ഥാൻ യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടു  എഫ്-16 വിമാനമാണ് ഇന്ത്യ വീഴ്ത്തിയത്. രജൗരി സെക്ടറിലെ നൗഷേരയിലാണ് ഇന്ന് രാവിലെ മൂന്ന് പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ച് ബോംബുകൾ വർഷിച്ചത്.

തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് വിമാനം തകർന്നത്. നൗഷേരയിൽ പാക് ബോംബാക്രമണത്തിൽ വലിയ കുഴികൾ രൂപപ്പെട്ട ചിത്രങ്ങൾ ദേശീയ മാധ്യമമായ എഎൻഐ പുറത്തുവിട്ടിരുന്നു.

പാക് സൈന്യത്തിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍ തുടരുകയാണ്. അര്‍ധസൈനിക വിഭാഗങ്ങളുടെ മേധാവിമാരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ സൈനിക മേധാവിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, റോ, ഇന്റലിജന്‍സ് മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.