അധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് സിബിഐയുടെ ആപ്പ്: ബാബറി മസ്ജിദ് കേസിൽ അധ്വാനിക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സബിഐ സുപ്രീം കോടതിയിൽ
ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ.അധ്വാനിക്കെതിരെ ബാബറി മസ്ജിദ് തകർക്കൽ കേസിൽ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ബിജെപിയുടെ മുതിർന്ന നേതാക്കളായ മുരളീ മനോഹർ ജോഷി, കേന്ദ്രമന്ത്രി ഉമാ ഭാരതി, കല്യാൺ സിംഗ് എന്നിവർക്കെതിരെയും ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. തുടർന്നാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസുമാരായ പി.സി.ഘോഷ്, റോഹിംഗ്ടണ് നരിമാന് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രസ്തുത കേസ് സംബന്ധിച്ചു വാദം കേള്‍ക്കുന്നത്.
വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയായി അ4്വാനി വരുമെന്ന സൂചനകൾ നിലനിൽക്കേയാണ് അപ്രതീക്ഷിതമായി സിബിഐ രംഗത്തെത്തിയത്. പ്രസ്തുത കേസ് സംബന്ധിച്ചുള്ള ഉത്തരവുകൾ അധ്വാനിയുടെ രാഷ്ട്രപതി മോഹങ്ങൾക്ക് തിരിച്ചടിയായേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.