ഏഴു വയസുകാരനു വെട്ടേറ്റ സംഭവം;സിപിഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റില്‍.
മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ ഏഴുവയസുകാരനു വെട്ടേറ്റ സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്നുപേര്‍ അറസ്റില്‍. മുഴക്കുന്നിലെ സിപിഎം പ്രവര്‍ത്തകരായ മനു (26), ഷൈജു (35), സുധീഷ് (23) എന്നിവരെയാണ് അറസ്റ് ചെയ്ത്. രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ നടത്തിയ അക്രമത്തെ കുടുംബവഴക്കായി നിസാരവത്ക്കരിക്കാനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് ഒത്താശചെയ്യുകയാണ് പോലീസെന്ന് ആരോപണം ഉയർന്നിരുന്നു.
അക്രമം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്്റ്റ് ചെയ്യാതെ പോലീസ് കാണിക്കുന്ന നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബിജെപി നേതാക്കളും പത്രസമ്മേളനം നടത്തിയിരുന്നു.
പാലായിലെ രമ്യ-രാഹുല്‍ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്കിനാണ് വെട്ടേറ്റത്. കാര്‍ത്തിക്കിന്റെ അച്ഛന്‍ ബിജെപി പ്രവര്‍ത്തകനാണ്. അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ അക്രമം നടത്തുകയായിരുന്നു.
പോലീസ് അറസറ്റ് ചെയ്ത ഒന്നാംപ്രതി മനു കുട്ടിയുടെ അമ്മ രമ്യയുടെ സഹോദരനാണ്. ബന്ധുക്കളെ ഉപയോഗിച്ച് അക്രമം നടത്തുകയും തുടര്‍ന്ന് കുടുംബവഴക്കാണെന്ന് പറഞ്ഞ് പ്രശ്നത്തെ നിസാരവത്കരിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്നായിരുന്നു ബിജെപി ആരോപണം.