സാധാരണക്കാരന്റെ പ്രിയ മത്സ്യമായ ഒമാൻ മത്തി അറിയപ്പെടുന്നത്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍

single-img
2 June 2016

800x480_IMAGE50027997

മംഗുളൂരുവില്‍ സാധാരണക്കാരന്റെ പ്രിയ മത്സ്യമായ മത്തി അറിയപ്പെടുന്നത്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരില്‍.ഒമാനില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഒമാന്‍ മത്തിയെയാണ് മംഗളൂരു നിവാസികള്‍ മോദി മത്തിയെന്നു വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ വര്‍ഷമാണ് വന്‍തോതില്‍ ഒമാന്‍ മത്തി ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത്.ഈ മത്തി ഗുജറാത്ത്‌ തീരത്താണ്‌ ആദ്യം ഇറക്കുമതി ചെയ്‌തത്‌.അതുകൊണ്ട് തന്നെ ഈ മത്തിയ്ക്ക് പ്രധാനമന്ത്രിയുടെ പേരും വീണു.

തുളു ഭാഷയില്‍ മോദി ഭുടായ് എന്നും ഒമാന്‍ മത്തി അറിയപ്പെടുന്നു. നാട്ടില്‍ ലഭിക്കുന്ന മത്തിയെക്കാള്‍ വലുപ്പമുള്ളതാണ് ഒമാന്‍ മത്തി. കര്‍ണാടകയിലും കേരളത്തിലുമാണ് ഒമാന്‍ മത്തി കൂടുതലായും വില്‍ക്കപ്പെടുന്നത്.