ഇമ്രാന്‍ ഖാന്‍ ഭാര്യയെ മൊഴിചൊല്ലിയത് തലാക്ക് എന്ന് മുന്നുതവണയെഴുതിയ വെറുമൊരു ഇമെയില്‍ സന്ദേശത്തിലൂടെ

single-img
16 November 2015

IMRAN-KHAN-wedding_3158453b

മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റര്‍ ഇമ്രാന്‍ ഖാന്‍ ഭാര്യയെ മൊഴിചൊല്ലിയത് തലാക്ക് എന്ന് മുന്നുതവണയെഴുതിയ വെറുമൊരു ഇമെയില്‍ സന്ദേശത്തിലൂടെയെന്ന് വെളിപ്പെടുത്തല്‍. ഇമ്രാന്‍ ഖാനും ഭാര്യ റെഹാം ഖാനുമായുള്ള വിവാഹ മോചനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതില്‍ നിന്നാണ് വെറുമൊരു ഇമെയില്‍ സന്ദേശത്തിലൂടെയാണ് ഇമ്രാന്‍ റെഹാനുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് വ്യക്തമാകുന്നത്.

ഇരുവരുടെയും വിവാഹ മോചനത്തിന് വഴിവെച്ചതാകട്ടെ ഇമ്രാന്റെ വളര്‍ത്തു നായ്ക്കളോടുള്ള റെഹാന്റെ മോശം പെരുമാറ്റമാണെന്നും ഡെയ്‌ലി മെയ്‌ലിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌യുന്നു. ഇമ്രാന്‍ഖാന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് ഇമെയിലിലൂടെയാണ് ഇമ്രാന്‍ റെഹാനെ മൊഴി ചൊല്ലിയതെന്ന വിവരം പുറത്തുവിട്ടത്. ‘തലാഖ്’ എന്ന് മൂന്നു തവണ എഴുതിയ ഇ-മെയില്‍ സന്ദേശത്തില്‍ മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും ഇമ്രാന്റെ സന്ദേശം ലഭിക്കുമ്പോള്‍ റെഹാന്‍ പാകിസ്താനില്‍നിന്നും ബിര്‍ഹിന്‍ഗാമിലേക്ക് വിമാനത്തില്‍ യാത്രചെയ്‌യുകയായിരുന്നുവെന്നും പറയുന്നു.

10 മാസത്തെ ദാന്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്.റെഹാന് മന്ത്രവാദമുണ്ടെന്നായിരുന്നുവെന്ന ആരോപണമാണ് വിവാഹ മോചനത്തിന്റെ കാരണമായി ഇമ്രാന്‍ ചൂണ്ടിക്കാണിച്ചത് . രാഷ്ട്രീയത്തിലുള്ള റെഹാന്റെ താല്‍പര്യമാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരുടെയും ബന്ധം തകര്‍ത്തത് ഇമ്രാന്റെ വളര്‍ത്തുനായ്ക്കളാണെന്ന കാര്യമാണ് ഇമ്രാന്റെതന്നെ ബന്ധുക്കള്‍ പുറത്തുവിട്ട വിവരങ്ങളിലുള്ളത്.

റെഹാന്‍ ഇമ്രാന്റെ വളര്‍ത്തുനായ്ക്കളെ കിടപ്പുമുറിയില്‍ പ്രവേശിപ്പിക്കാന്‍ തയ്‌യാറായിരുന്നില്ല എന്നുള്ളതാണ് ിമ്രാനെ അവിവാഹമോചനത്തിന് മപ്രരിപ്പിച്ചതെന്നാണ് ഇമ്രാന്‍ കുടുംബത്തിലെ സംസാരം. നായ്ക്കള്‍ ദമ്പതികളുടെ കിടപ്പുമുറിയില്‍തന്നെ ഉറങ്ങുന്നത് തടഞ്ഞ റെഹാന്‍ പകല്‍സമയങ്ങളില്‍പോലും നായ്ക്കള്‍ മുറിയില്‍ കയറുന്നത് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും റെഹാന്‍ വീടിന് പുറത്ത് മറ്റൊരു മുറി പണിത് നായ്ക്കളെ അങ്ങോട്ട് മാറ്റുമെന്ന് ഇമ്രാന്‍ അതിയായി ഭയപ്പെട്ടിരുന്നതായും പറയപ്പെടുന്നു.