നടിയെ ആക്രമിച്ചകേസില് ദിലീപിന് തിരിച്ചടി; മെമ്മറിക്കാര്‍ഡ് വീണ്ടും പരിശോധിക്കണം

single-img
5 July 2022

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

ഏ‍ഴ് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്നും, രണ്ട് ദിവസത്തിനകം വിചാരണ കോടതി മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദം. എഫ് എസ് എല്‍ റിപോര്‍ട്ടുകള്‍ നിലവില്‍ അന്വോഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നു ദിലീപിന്റെ നിലപാട്. ഈ വാദം തള്ളിക്കൊണ്ടാണ് മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.