പതിനൊന്നുകാരനെ ലൈംഗിക പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് 67 വർഷം കഠിന തടവ്
30 June 2022
പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അദ്ധ്യാപകന് അറുപത്തേഴ് വർഷം കഠിന തടവ്. പെരുമ്പാവൂര്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2020 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ സ്വകാര്യ മുറിയിൽ വച്ച് അലിയാൻ നിരവധി തവണ പീഡിപ്പിക്കുകയും ഫോൺ വീട്ടിലേക്ക് കൊടുത്തുവിട്ട് അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിക്കുകയും ചെയ്തു എന്നായിരുന്നു കേസ്.
കുട്ടി കൂട്ടുകാരോട് വിവരം പറഞ്ഞു. ഇതോടെ മദ്രസയിലെ മറ്റ് അദ്ധ്യാപകരും വീട്ടുകാരും സംഭവം അറിയുകയും തടിയിട്ടപറമ്പ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വിവിധ വകുപ്പുകൾ ചേർത്താണ് ഇയാൾക്ക് 67 വർഷം തടവ് വിധിച്ചത്. കേസില്‍ അലിയാർ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.