സംസ്ഥാനത്തിന്റെ കടം 3,32,291 കോടി രൂപ
സംസ്ഥാനത്തിന്റെ കടം ഇരട്ടിയിലധികം വർദ്ദിച്ചു 3,32,291 കോടി രൂപയായെന്ന് ധനമന്ത്രിക്ക് വേണ്ടി മന്ത്രി കെ.രാധാകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചു. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനമായെന്ന് പ്രതിപക്ഷം ആരോപിച്ചു.
2010-11 വര്‍ഷത്തെ താരതമ്യം ചെയ്യുമ്പോള്‍ കടം ഇരട്ടിയിലേറെയാണ് വര്‍ധിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ ധവളപത്രം ഇറക്കേണ്ട ആവശ്യമില്ലെന്നും മുന്നോട്ടുള്ള പോക്കിന് സമ്പത്തിക ബാധ്യത തടസമാകില്ലെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ തിരിച്ചടിയായി എന്നും, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ കടം കുറഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി. നികുതി പിരിവ് ഊര്‍ജിതമാക്കുമെന്നും മന്ത്രി വ്യക്തമാക്കി