ബിഗ് ബോസ്; റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിൽ മോഹൻലാലിന് എതിരെ സൈബർ ആക്രമണം

single-img
5 June 2022

ടെലിവിഷൻ ചാനലിലെ ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാർത്ഥി ഡോ റോബിൻ രാധാകൃഷ്ണനെ പുറത്താക്കിയതിൽ അവതാരകനായ മോഹൻലാലിന് എതിരെ സൈബർ ആക്രമണം. ഷോയിലെ സഹ മത്സരാർത്ഥിയായ റിയാസിനെ ശാരീരിക ഉപദ്രവം ചെയ്തതിനെ തുടർന്നാണ് റോബിനെ ബിഗ് ബോസിൽ പുറത്താക്കിയത്.

പക്ഷെ ഇതൊരു ഒത്തുകളി ആണെന്നും മോഹൻലാൽ അവതാരക സ്ഥാനത്ത് നിന്ന് മാറണമെന്നും റോബിനെ തിരിച്ചെടുക്കാത്ത പക്ഷം ഇനി മോഹൻലാലിന്റെ സിനിമകൾ കാണില്ലെന്നുമാണ് റോബിൻ ആർമി പറയുന്നത്.

‘സർ റോബിനെ തിരിച്ചെടുക്കണം താങ്കൾ ഈ കള്ളത്തരത്തിനു കൂട്ട് നിൽക്കരുത്.. താങ്കളെ ഏറെ ബഹുമാനിക്കുന്ന ജനങ്ങളുടെ അപേക്ഷ ആണ്’, ‘ഡോക്ടർ റോബിനെ തിരിച്ചെടുത്തില്ലേൽ ഏഷ്യാനെറ്റ്‌ ഞങ്ങൾ പൂട്ടിക്കും.. ഇത് രജിത് ഫാൻസ്‌ പറയുമ്പോലെ അല്ല’, ‘നിങ്ങളുടെ വലിയ ഒരു ആരാധകൻ ആയിരുന്നു ഇന്ന് ഈ നിമിഷം വരെ. നിങ്ങളെയും ഉന്നതിയിൽ എത്തിച്ചത് പ്രേക്ഷകരാണ് എന്ന് മറക്കരുത്’, എന്നിങ്ങനെ പോകുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലെ റോബിൻ ഫാൻസിന്റെ കമന്റുകൾ.

അതേസമയം, ഷിയാസ് കരീം എന്നാൽ മോഹൻലാൽ ആരാധകർ ഈ സൈബർ ആക്രമണത്തെ എതിർത്ത് രംഗത്ത് എത്തിയിട്ടുണ്ട്. മോഹൻലാൽ എന്ന അഭിനേതാവിനെ ഈ ആക്രമണം യാതൊരു തരത്തിലും ബാധിക്കുകയില്ല എന്ന് ആരാധകർ പറയുന്നു. ഷോയിലെ ടാസ്‌കിനിടെയില്‍ റോബിന്‍ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.

തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് കൂടുതൽ വിവാദം ഉണ്ടായത്. റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന്‍ മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. ഇതിനുപിന്നാലെ റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു.