പ്രധാനമന്ത്രി മോദിയെ ഇല്ലാതാക്കാനായി 20 സ്ലീപ്പർ സെല്ലുകളെ ഏർപ്പെടുത്തി; എൻഐഎയ്ക്ക് ഇ മെയിലിൽ വധഭീഷണി സന്ദേശം

single-img
2 April 2022

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിടുന്നതായി ദേശീയ അന്വേഷണ ഏജൻസി ക്ക് ഇ-മെയിൽ ഭീഷണി സന്ദേശം ലഭിച്ചെന്ന് റിപ്പോർട്ട്. രണ്ട് മാസം മുൻപായിരുന്നു ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് മാധ്യമമായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

എൻഐയുടെ മുംബൈ യൂണിറ്റിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് ഇ-മെയിൽ മറ്റ് അന്വേഷണ ഏജൻസികൾക്കും കൈമാറിയിട്ടുണ്ട്. നരേന്ദ്ര മോദിയെ ഇല്ലാതാക്കാനായി 20 സ്ലീപ്പർ സെല്ലുകളെ ഏർപ്പെടുത്തിയെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത് .

സ്ഫോടനം നടത്താൻ 20 കിലോഗ്രാം ആർഡിഎക്സ് തങ്ങളുടെ കൈവശം ഉണ്ടെന്നും ഇതുമായി വിവിധ നഗരങ്ങളിൽ അക്രമണം നടത്തുമെന്നും സന്ദേശത്തിൽ പറയുന്നുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിക്കൊപ്പം 20 ദശ ലക്ഷത്തോളം ആൾക്കാരെയും വധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കൈവശമുള്ള ആർഡിഎക്സുകൾ വിവിധ നഗരങ്ങളിൽ സ്ഥാപിച്ച് കഴിഞ്ഞു. 20 സ്ലീപ്പർ സെല്ലുകളെയും സജീവമാക്കി.

പ്രധാനമന്ത്രി മോദിയാണ് തന്‍റെ ജീവിതം നശിപ്പിച്ചെന്നും എത്രയും വേഗം കൊല്ലണമെന്നും ഭീഷണി കത്തിൽ പറയുന്നു. ” കഴിയുന്നത്ര വേഗത്തിൽ എനിക്ക് മോദിയെ കൊല്ലണം, അയാളാണ് എന്‍റെ ജീവിതം ഇല്ലാതാക്കിയത്, ജീവിതം നശിപ്പിച്ചത്. ഒരാളെയും ഞാൻ വെറുതെ വിടില്ല. 20 ദശലക്ഷം ആളുകളെ കൊല്ലും. എന്തായാലും ആളുകള്‍ മരിക്കുന്നു. എന്നാല്‍ അത് എന്‍റെ ബോംബുകൾ കൊണ്ടാകട്ടെ. ഞാന്‍ ചില ഭീകരരെ ഇതിനായി കണ്ടു. അവരാണ് ആര്‍ഡിഎക്സ് ഉപയോഗിക്കാനായി സഹായിക്കുന്നത്.

ബോംബുകളും നേരത്തെ തന്നെ കിട്ടി. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു. എനിക്ക് എപ്പോള്‍ വേണമെങ്കിലും സ്ഫോടനം നടത്താം. തടയാന്‍ പറ്റുമെങ്കില്‍ തടയൂ. അക്രണമങ്ങൾ പദ്ധതി ഇട്ട് കഴിഞ്ഞെന്നും ഇ–മെയിലിൽ പറയുന്നു. ഇപ്പോൾ ഈ മെയിൽ അയച്ച വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്.