അന്വേണസംഘം തെളിവുകള്‍ അവഗണിച്ചു; ഗുജറാത്ത് കലാപത്തിൽ മോദിയുടെ ക്ലീന്‍ ചിറ്റിനെ എതിര്‍ത്ത് സാക്കിയ ജാഫ്രി

single-img
10 November 2021

2002 ൽ നടന്ന ഗുജറാത്ത് കലാപം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തെളിവുകൾ പരിഗണിക്കാതെയും ശരിയായി അന്വേഷണം നടത്താതെയും നിഗമനങ്ങളില്‍ എത്തിച്ചേരുകയാണ് ചെയ്തതെന്ന് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി സുപ്രീംകോടതിയില്‍ . അവസാന 20 വര്‍ഷത്തോളമായി നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലാണ് സാക്കിയ ജാഫ്രി.

അന്വേണസംഘം കേസിൽ ഉണ്ടായിരുന്ന മൊഴികള്‍ രേഖപ്പെടുത്തുകയോ, ഫോണുകള്‍ പിടിച്ചെടുക്കുകയോ, ബോംബുകള്‍ എങ്ങനെ നിര്‍മ്മിച്ചുവെന്ന് പരിശോധിക്കുകയോ ചെയ്യാതെ കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായതെന്ന് സാക്കിയ ജാഫ്രി വാദിച്ചു.

ആ സമയം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെ അവര്‍ എതിര്‍ക്കുകയും ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദില്‍ 2002 ഫെബ്രുവരി 28 ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയയുടെ ഭര്‍ത്താവ് എഹ്സാന്‍ ജാഫ്രിയുമുണ്ടായിരുന്നു. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ച് കത്തിച്ച സംഭവത്തിന് ഒരു ദിവസം കഴിഞ്ഞാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപമുണ്ടായത്.

ഈ കലാപത്തിൽ 59 പേരാണ് കൊല്ലപ്പെട്ടത് ഇതാണ് തൊട്ടുപിന്നാലെ ഗുജറാത്ത് കലാപത്തിന് തിരി കൊളുത്തിയത്. പക്ഷെ കലാപമുണ്ടായി ഒരു ദശാബ്ദത്തിന് ശേഷം 2012 ഫെബ്രുവരിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.