പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കുത്തിയത് കൊണ്ടാണ് പ്രസ്ഥാനത്തെ വഞ്ചിച്ച് പോയത്: റിജില്‍ മാക്കുറ്റി

single-img
3 September 2021

സംസ്ഥാനത്തെ പുതിയ ഡി സി സി പുനസംഘടനയില്‍ സംസ്ഥാന- കേന്ദ്ര കോൺഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ്സ് പുത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്ന പിന്നാലെ രൂക്ഷമായ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.

തന്റെ ഫേസ്ബുക്കിൽപങ്കുവെച്ച കുറിപ്പിൽ പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിന്റെ ഉള്ളില്‍ കുത്തിയത് കൊണ്ടാണ് ഇവന്‍ ഈ പ്രസ്ഥാനത്തെ വഞ്ചിച്ച് പോയതെന്ന് റിജില്‍ മാക്കുറ്റി എഴുതി. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയ സമയത്ത് അന്ന് ബോർഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്. റിയാസും പ്രശാന്തും തമ്മിലുള്ള വലിയ ബന്ധമായിരുന്നു. ആ ബന്ധമാണ് സിപിഎമ്മിലേക്ക് ഈ പരമനാറിയെ എത്തിച്ചതെന്നും റിജിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

പി എസ് പ്രശാന്ത് എന്ന കുലംകുത്തിക്ക് തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കുത്തിയത് കൊണ്ടാണ് ഇവൻ ഈ പ്രസ്ഥാനത്തെ വഞ്ചിച്ച് പോയത്.തിരുവനന്തപുരം ജില്ലാ KSU വിൻ്റെയും യൂത്ത് കോൺഗ്രസ്സിൻ്റെയും പ്രസിഡൻ്റ് ,DCC വൈസ് പ്രസിഡൻ്റ്, KPCC അംഗം,KPCC സെക്രട്ടറി, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ, ഭാര്യക്ക് 40000 മുകളിൽ ശമ്പളം ഉള്ള ജോലി, രണ്ട് മക്കൾക്കും കേന്ദ്രീയ വിദ്യാലയത്തിൽ എ കെ ആൻ്റണി,ശശി തരൂർ എന്നീ നേതാക്കളുടെ ശുപാർശയിൽ അഡ്മിഷൻ,ഈ കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പിൽ സീറ്റ്. ഇതൊക്കെ പാർട്ടിയിൽ നിന്ന് നേടിയവൻ. എന്നിട്ടും ഒന്നും കിട്ടിയില്ല പോലും.

യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ ആയ സമയത്ത് അന്ന് ബോർഡ് മെമ്പറായിരുന്നു ഇപ്പോഴത്തെ മന്ത്രി മുഹമ്മദ് റിയാസ്. റിയാസും പ്രശാന്തും തമ്മിലുള്ള വലിയ ബന്ധമായിരുന്നു. ആ ബന്ധമാണ് CPM ലേക്ക് ഈ പരമനാറിയെ എത്തിച്ചത്. ഒരു പഞ്ചായത്ത് വാർഡിൽ പോലും മത്സരിക്കാൻ സാധിക്കാത്ത എത്രയോ നേതാക്കൾ ഈ പാർട്ടിയിൽ ഉണ്ട് അവിടെയാണ് എല്ലാം നേടിയിട്ട് പാർട്ടിയെ വഞ്ചിച്ച് ഇവനെ പോലുള്ള വഞ്ചകൻമാർ CPM ൽ ചേക്കേറുന്നത്.