സുഖമില്ല; കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ നിന്ന് ഇന്നും ഒഴിഞ്ഞുമാറി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്നും ഡോളര്‍ക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് കസ്റ്റംസിനെ സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.
നേരത്തെ കസ്റ്റംസ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. തുടർന്ന് കഴിഞ്ഞമാസം അവസാനം ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ ശക്തമായ മൊഴികളുള്ളതിനാല്‍ അദ്ദേഹത്തില്‍നിന്ന് വിശദീകരണം ലഭിച്ചേ മതിയാകൂ എന്നാണ് കസ്റ്റംസിന്റെ നിലപാട്.
അതേസമയം തുടര്‍ച്ചയായി സ്പീക്കര്‍ ചോദ്യംചെയ്യലില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിനാല്‍ കസ്റ്റംസ് ഇനി കടുത്ത നടപടികളിലേക്ക് പോകാനും സാധ്യതയുണ്ട്.
അതിനിടെ, ക്രൈംബ്രാഞ്ചിനെതിരേ ഇ.ഡി. നല്‍കിയ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാകും ഇ.ഡിയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാവുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചേക്കുമെന്നും സൂചനയുണ്ട്.