മടങ്ങിയെത്തിയത് ദുരിതത്തിലേക്ക്: കേരളത്തിൽ മടങ്ങിയെത്തിയ ഒന്നരലക്ഷത്തിലേറെ പ്രവാസികൾക്ക് ജോലിയില്ല

single-img
9 October 2020

കോവിഡ് വ്യാപനം മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കഷ്ടപ്പാടിൻ്റെ നാളുകൾ. നോർക്കയുടെ കണക്കനുസരിച്ച് 1.67 ലക്ഷം പേർ ഇത്തരത്തിൽ കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ ഹസൂചിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ട് എത്തിയവരിൽ 40ശതമാനവും വിദഗ്ദ്ധ തൊഴിലാളികളും  ബാക്കിയുള്ളവർ അസംഘടിത മേഖലയിലെ അവിദഗ്ദ്ധരുമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഇത്തരത്തിൽ കേരളത്തിൽ എത്തിയവർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി. വിദേശത്തു ജോലി ചെയ്യുനന് 28 ലക്ഷം മലയാളികളിൽ കോവിഡുമൂലം 3.60 ലക്ഷം പേരാണ് മടങ്ങിയെത്തിയത്. ഇതിൽ 1.67 ലക്ഷം പേർ തൊഴിൽ നഷ്ടപ്പെട്ട് എത്തിയവരാണെന്നും നോർക്ക പറയുന്നു. രണ്ടുലക്ഷം കോടിയാണ് പ്രവാസികൾ വഴി കേരളത്തിലേക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. 

സർക്കാർ മുന്നോട്ടുവച്ച ഡ്രീം കേരള പദ്ധതിയുടെ ഭാഗമായി ഇവർക്ക് വ്യവസായവും വ്യാപാരവും തുടങ്ങാൻ സർക്കാർ വായ്പാപദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പോസിറ്റാവയ പ്രതികരണം ഉണ്ടായിലെന്നും റിപ്പോർട്ടുകളുണ്ട്. ഒരർത്ഥത്തിൽ പ്രവാസി ജോലിക്കാർക്ക് തൊഴിലിൻ്റെ കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളാണെന്നും `കേരളകൗമുദി´ റിപ്പോർട്ട് ചെയ്യുന്നു. 

കേരളത്തിൽ  അന്യസംസ്ഥാന തൊഴിലാളികളായി 20 ലക്ഷത്തിലേറെപ്പേർ ഉണ്ടെന്നാണ് കണക്ക്.  നിർമ്മാണ, അടിസ്ഥാന സൗകര്യവികസന, കരാർ തൊഴിൽ മേഖലകളിൽ ഇവരാണ് കൂടുതലുള്ളതും. വിശ്രമമില്ലാതെ പത്ത് മുതൽ 16 മണിക്കൂർ വരെ ജോലിയെടുക്കുന്നതും കുറഞ്ഞ കൂലിയുമാണ് ഇവരുടെ പ്രത്യേകത. അതുകൊണ്ടുതന്നെ തൊഴിലുടമകളെ സംബന്ധിച്ച് ഇവർ ജോലി ചെയ്യുന്നതാണ് താൽപര്യവും. 

തൊഴിൽ വകുപ്പിൻ്റെ സ്കിൽ രജിസ്ട്രി ആപ്പിനും, നോർക്കയുടെ തൊഴിൽ ആപ്പിനും വേണ്ടത്ര വിജയിക്കാനായില്ല. നിലവിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രശ്നം പരിഹരിക്കാനും നീക്കം നടക്കുന്നുണ്ട്. ഡ്രീം കേരള സൈറ്റിലെ പരസ്യം. അതനുസരിച്ച് ഹാക്കത്തോൺ നടത്തി നവംബർ 15ന് പരിഹാര പദ്ധതികൾ പ്രഖ്യാപിക്കാനാണ് സർക്കാർ നീക്കം നടത്തുന്നതും.