പെട്ടിമുടിയിലെ എല്ലാ കുടുംബാംഗങ്ങളെയും പുനരധിവസിപ്പിക്കും, കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കും: മുഖ്യമന്ത്രി
പെട്ടിമുടിയിലെ എല്ലാ കുടുംബാംഗങ്ങളെയും പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെട്ടിമുടി ദുരിതമേഖല സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണന് ദേവന് കമ്പനി സഹായിക്കുമെന്നാണ് കരുതുന്നത്. വീട് നിര്‍മിക്കാന്‍ സഹായവും സ്ഥലവും ആവശ്യമാണ്. ഇത് ചെയ്യണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ബിരുദ പഠനം നടക്കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ട സഹായം പ്രത്യേകമായി പരിഗണിച്ചു നടപ്പാക്കും. കമ്പനിയുടെ ഭാഗത്തു നിന്നും കുറച്ചു നടപടികള്‍ കൂടി വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപകടം നടന്ന സ്ഥലത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് ഈ ദിവസങ്ങളില്‍ തൊഴില്‍ നഷ്ടപ്പെട്ടു. ഇക്കാര്യം കമ്പനി പരിഗണിക്കണം. തൊഴിലാഴികളെ മാറ്റിത്താമസിപ്പിച്ച ലയങ്ങളുടെ അറ്റകുറ്റപ്പണി നടത്തണം.ഇടമലക്കുടിയിലേക്കുള്ള റോഡ് മെച്ചപ്പെടുത്തും. ഈക്കാര്യം നേരത്തെ തന്നെ സര്‍ക്കാരിന്റെ പരിഗണനയിലുള്ളതാണ്. നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായത്തിന് പുറമെയാണ് വീടു വച്ചു നല്‍കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.