കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ആശങ്ക; അന്വേഷണം ആരംഭിച്ച് കാസര്‍കോട് ജില്ലാ ഭരണകൂടം
കാസര്‍കോട് ജില്ലയിലെ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ആശങ്ക. സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷണം ആരംഭിച്ചതായും കാസർകോട് ജില്ലാ ഭരണകൂടം വ്യക്തമാക്കി. സമാന്തരമായി സംസ്ഥാന ആരോഗ്യ വകുപ്പും അന്വേഷണം നത്തും.
ജില്ലയിലെ കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടര്‍ ചികില്‍സ വേണമെന്നും തങ്ങളുടെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ഏഷ്യാനെറ്റ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മാത്രമല്ല, ഇവരില്‍ ചിലര്‍ക്ക് ബംഗുളുരുവിലെ കൊവിഡ‍് സെല്ലില്‍ നിന്നെന്ന് പരിചയപ്പെടുത്തിയും ഫോൺ കോളുകള്‍ വന്നു.
ഫോണ്‍ കാളുകളില്‍ രോഗത്തിന്‍റെ വിശദാംശങ്ങളാണ് ഇവര്‍ തേടാന്‍ ശ്രമിച്ചത്. തിരികെവിളിക്കാന്‍ കഴിയാത്ത നമ്പറുകളില്‍ നിന്നാണ് പല കോളുകളുമെത്തിയത് ഇവരില്‍ ചിലര്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് വിവരം.