നിര്‍ഭയ: ദയാഹര്‍ജി തള്ളിയ നടപടി ചോദ്യംചെയ്ത വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി
നിര്‍ഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഒരാളായ പ്രതി വിനയ് ശര്‍മ രാഷ്ട്രപതി തന്റെ ദയാഹർജി തള്ളിയ നടപടി തള്ളിയ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിയിന്മേൽ രാഷ്ട്രപതി മതിയായ പരിശോധന നടത്തിയിട്ടില്ല എന്ന വാദം ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബെഞ്ച് അംഗീകരിച്ചില്ല.
ദയാഹർജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ തീരുമാനം പക്ഷപാതപരമായാണെന്നാണ് വിനയ് ശര്‍മ ഹർജിയിലൂടെ ആരോപിച്ചത്. തനിക്ക് തീഹാര്‍ ജയിലിൽ താമസിക്കുന്നതിനാൽ മാനസിക പ്രശ്നങ്ങളുണ്ടെന്നും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നും വിനയ് ശര്‍മ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ ഈ വാദങ്ങളെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ തള്ളിയിരുന്നു.
കോടതി കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നപ്പോള്‍ പ്രതിഭാഗം അഭിഭാഷകനെ ശക്തമായി വിമര്‍ശിച്ചു. രാഷ്ട്രപതി കൈക്കൊള്ളുന്ന തീരുമാനം ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പരിമിതിയുണ്ടെന്നും ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി.