ശമ്പളം മുടങ്ങിയിട്ട് മാസങ്ങൾ; ക്ഷമ നശിച്ചപ്പോൾ എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ടുപോയ വണ്ടിയുമായി ഡ്രൈവര്‍ മുങ്ങി
ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായപ്പോൾ ക്ഷമ നശിച്ച ഡ്രൈവർ എടിഎമ്മിലേക്ക് പണം നിറയ്ക്കാന്‍ കൊണ്ടുപോയ വണ്ടിയുമായി . ഛത്തീസ്ഗഢിലെ റായ്പുരിലാണ് പിതാംബര്‍ ദേവാംഗന്‍ എന്ന വ്യക്തി ഇത്തരത്തിൽ പണവുമായി കടന്നുകളഞ്ഞത്.
ബാങ്ക് കറന്‍സി ചെസ്റ്റില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്കുള്ള എടിഎമ്മുകളിലേക്ക് പണം നിറയ്ക്കാനായി കൊണ്ടുപോകുന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് ദേവാംഗന്‍. കോൺട്രാക്ട് ഏറ്റെടുത്തിരിക്കുന്ന എസ്ഐഎസ് സിസ്കോ സര്‍വ്വീസസ് എന്ന സ്വകാര്യ കമ്പനിയാണ് ഇയാളെ വാഹനമോടിക്കാന്‍ ചുമതലപ്പെടുത്തിയത്. പക്ഷെ നാലുമാസങ്ങളായി കമ്പനി ശമ്പളം നല്‍കിയിട്ടില്ല.
ഡ്രൈവർ ശമ്പളം ആവശ്യപ്പെട്ട് പലതവണ കമ്പനിയെയും പോലീസിനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെയാണ് പണം അടങ്ങിയ വാഹനവുമായി ഇയാള്‍ മുങ്ങിയത്. എന്നാൽ, പണം നിറയ്ക്കേണ്ട എടിഎമ്മുകളില്‍ ഒന്നില്‍ കറന്‍സി കുറഞ്ഞതോടെയാണ് കമ്പനി മേധാവി മുകേഷ് കുമാര്‍ ദീന്‍ ദയാല്‍ ഉപാധ്യായ് നഗര്‍ പോലീസ് സ്റ്റേഷനില്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കുന്നത്. അതിനെ തുടർന്നാണ് ഇയാളുടെ ശമ്പളം തടഞ്ഞതെന്നും മുകേഷ് കുമാര്‍ പറഞ്ഞു.
വാഹനം കാണാതായതിനെ തുടർന്ന് കമ്പനി അധികൃതര്‍ ഡ്രൈവറുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മുടങ്ങിക്കിടക്കുന്ന ശമ്പളം നല്‍കിയാല്‍ മാത്രമെ വാഹനവും പണവും വിട്ടുവനല്‍കുകയുള്ളൂ എന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ദേവാംഗന്‍റെ വീട്ടില്‍ നിന്നും വാഹനം കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തു.