സ്ത്രീ സുരക്ഷയ്ക്കായി കൈത്തോക്കുകള്‍; ഇതുവരെ ലഭിച്ചത് 80,000ന് മുകളില്‍ ഓര്‍ഡറുകള്‍

single-img
22 July 2019

സ്ത്രീകളുടെ സുരക്ഷയ്ക്കായി ഏഴ് വര്‍ഷം മുമ്പ് യുപിയിലെ കാന്‍പൂരിലെ സര്‍ക്കാരിന്‍റെ ആയുധ നിര്‍മ്മാണശാലയിലാണ് തോക്ക് നിര്‍മ്മിച്ചത്. ഇപ്പോള്‍, ഈ മാസം ആറിന് വിപണിയിലെത്തിയ തോക്കിന് ഇതുവരെ 80,000ന് മുകളില്‍ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു. 2500 തോക്കുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്.

നിര്‍ഭീക് എന്നാണ് തോക്കിന് പേര് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നിര്‍ഭയയുടെ സ്മരണയിലാണ് തോക്കിന് നിര്‍ഭീക് എന്നുപേര് വച്ചത്. ഡല്‍ഹി, യുപി, ഹരിയാന, എന്നിവിടങ്ങളിലുള്ളവരാണ് തോക്ക് വാങ്ങിയവരില്‍ പലരും.

സാധാരണയുള്ള കൈത്തോക്കുകളുടെ ഭാരം 700 ഗ്രാമാണെങ്കില്‍ നിര്‍ഭീകിന് 500 ഗ്രാം ഭാരം മാത്രമാണുള്ളത്. ടൈറ്റാനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ തുരുമ്പെടുക്കില്ല. സര്‍ക്കാരിനുള്ള ആഢംബര നികുതിയടക്കം 1.4 ലക്ഷം രൂപയാണ് തോക്കിന്‍റെ വില.