ബിജെപി പ്രവർത്തകർ മോശമായി പെരുമാറിയെന്നു പരാതി പറയാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബംഗാളിലെ ബിജെപി സ്ഥാനാർത്ഥി അറസ്റ്റിൽ

single-img
11 May 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ ബംഗാളിലെ ബിജെപി സ്ഥാനാർഥി അറസ്റ്റിൽ. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ സ്ഥാനാർഥി നിലഞ്ജൻ റോയിയെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. റോയിക്കെതിരേ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിജെപി പ്രവർത്തകർ തന്നോട് മോശമായി പെരുമാറിയെന്നു പരാതി നൽകാൻ റോയിയുടെ ഫാൽത്തയിലെ വീട്ടിൽ ചെന്ന 17-കാരിയാണ് പീഡനത്തിനിരയായത്. ‘ഏപ്രിൽ 26-നായിരുന്നു സംഭവം. അടുത്തദിവസംതന്നെ അവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധന പൂർത്തിയാക്കുകയും ചെയ്തുവെങ്കിലും പ്രതിയെ അറസ്റ്റുചെയ്യുന്നതിൽ അലംഭാവം കാണിച്ചവെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൻ അനന്യ ചാറ്റർജി വിശദീകരിച്ചു.

റോയിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, മമതാ ബാനർജിയുടെ അനന്തരവനും എതിർ സ്ഥാനാർഥിയുമായ അഭിഷേക് ബാനർജിയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്നാണ് റോയിയുടെ വാദം.