ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ല എന്നു പരാതി; മധ്യപ്രദേശിൽ മുൻ ബിജെപി മന്ത്രി കോൺഗ്രസിൽ ചേർന്നു
മധ്യപ്രദേശിൽ മുതിര്‍ന്ന ബിജെപി നേതാവും ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന ഡോ. രാമകൃഷ്ണ കുസുമാരിയ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാമകൃഷ്ണ കുസുമാരിയയ്‌ക്കൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ ദോമന്‍ സിങ് നഗ്പുരെയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. ഇയാള്‍ നേരത്തെ ദ്വിഗ് വിജയ് സിങ്ങിന്റെ കാലത്ത് മന്ത്രിയായിരുന്നയാളാണ്.
വെള്ളിയഴ്ച രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ‘ആഭര്‍ റാലി’യില്‍ വെച്ചാണ് രാമകൃഷ്ണ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ബിജെപി മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ലെന്നും അതുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്നും കുസുമാരിയ പറഞ്ഞു. രാഹുല്‍ഗാന്ധിയ്ക്കും കമല്‍നാഥിനും കീഴില്‍ സംസ്ഥാനം വികസിക്കുമെന്നും പഴയ നല്ല ദിനങ്ങള്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
1977ല്‍ എംഎല്‍എയായ രാമകൃഷ്ണ പിന്നീട് അഞ്ചു തവണ എം.പിയുമായ നേതാവാണ്. 2008ലെ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നയാളാണ് കുസുമാരിയ.