പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മകനെ അമ്മ പോലീസിലേല്‍പ്പിച്ചു

single-img
26 March 2016

turma_112

പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനെ പോലീസിലേല്‍പ്പിച്ച് ഒരു അമ്മ. മേഘാലയിലെ അപ്പര്‍ ഷില്ലോംഗ് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ വിക്കി എന്ന യുവാവിനെ കുറ്റവാളിയെന്ന് തിരിച്ചറിഞ്ഞ അമ്മ നിയമത്തിന് മുന്നില്‍ ഹാജരാക്കി മാതൃകയായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു വിക്കി.

ബലാത്സംഗത്തെ തുടര്‍ന്ന് വനപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പ്രിഷന്‍ കരയാമ്പ എന്നയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പക്ഷേ കുറ്റം ചെയ്തത് തന്റെ മകനാണെന്ന് മനസിലാക്കി വിക്കിയെ മാതാവ് പോലീസില്‍ ഏല്‍പ്പിച്ചു.

ബലാത്സംഗത്തെ തുടര്‍ന്ന് കുട്ടി മരണപ്പെട്ടുവെന്ന വാര്‍ത്ത അറിഞ്ഞതോടെ കുറ്റകൃത്യം ചെയ്തത് താനാണെന്ന് വിക്കി അമ്മയോട് തുറന്നു സമ്മതിക്കുകയായിരുന്നു. പ്രിഷന്‍ കരയാമ്പയെ പോലീസ് സ്വതന്ത്രനാക്കി.

മകനെ കൂട്ടി വിക്കിയുടെ അമ്മ പോലീസ് സ്റ്റേഷനില്‍ എത്തിയ അമ്മ പോലീസിെന കാര്യങ്ങള്‍ അറിയിച്ചു. വിക്കിക്കൊപ്പം കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മുന്ന് പേരെ കൂടി പിടികൂടാനുണ്ട്. തെറ്റു ചെയ്തയാള്‍ തന്റെ മകനായിരുന്നാലും അവന്‍ ശിക്ഷിക്കപ്പെടണമെന്ന് വിക്കിയുടെ അമ്മ പറഞ്ഞു.