വ്യാപകമായി മായം കലര്‍ത്തിയതിനെ തുടര്‍ന്ന് കൊപ്രാനാട്, കോക്കനട്ട് നാട് തുടങ്ങി സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു

single-img
17 March 2016

triggered-adulteration-hindustan-pesticide-received-november-powerful_29c89742-8126-11e5-8fe0-54c761f0e0c7

സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും നാലു ബ്രാന്‍ഡ് പാലും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. ഇവയില്‍ വ്യാപകമായി മായം കലര്‍ത്തുന്നതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. മുമ്പ് നേരത്തെ പച്ചക്കറികളിലും, പഴവര്‍ഗങ്ങളിലും മായം കലര്‍ത്തുന്നതായി ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

വിദഗ്ധ ലാബുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കളും സംസ്ഥാനത്ത് വിറ്റഴിക്കുന്ന ബ്രാന്‍ഡഡ് വെളിച്ചെണ്ണകളുടെയും പാലിന്റെയും സാമ്പിളുകളില്‍ കണ്ടെത്തിയത്. മലയാളത്തിലെ ഒരു പ്രമുഖ ന്യൂസ് ചാനല്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് ഭക്ഷ്യസുരക്ഷാവിഭാഗം ഈ നടപടികളെക്കുറിച്ച് വ്യക്തമാക്കിയത്.

എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട് നിന്നും വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ടുകര പുതുക്കോട്ടെ കേരം ഡ്രോപ്സ്, മലപ്പുറത്തെ ബ്ലെയ്സ്, പത്തനംതിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കോക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ എന്നീ വെളിച്ചെണ്ണകളെയാണ് സ ംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.

ഹെരിറ്റേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയ മില്‍ക്ക് എന്നീ പാലുകളും നിരോധിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ നടത്തുന്ന ഉത്പാദനവും, വിതരണവും തടഞ്ഞതായും, നിരോധനം ലംഘിച്ച് ഇവ വിറ്റാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ ടി.വി അനുപമയ്ക്ക് മറ്റുള്ളവരില്‍ നിന്നും ഭീഷണിയുണ്ടായിട്ടില്ലെന്നും ഓഫീസില്‍ നിന്നും അറിയിച്ചു.