രാഹുല്‍ പശുപാലനും സംഘത്തിനും വേണ്ടി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങല്‍ പകര്‍ത്തി നല്‍കിയത് ആര്‍എസ്എസ് നേതാവ് ചന്ദ്രകുമാര്‍

single-img
23 November 2015

rahul-reshmi1

രാഹുല്‍ പശുപാലനും സംഘത്തിനും വേണ്ടി പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങല്‍ പകര്‍ത്തി നല്‍കിയത് ആര്‍എസ്എസ് നേതാവെന്ന് റിപ്പോര്‍ട്ടുകള്‍. കാട്ടാക്കട സ്വദേശിയും കണ്ടക്ടറുമായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചന്ദ്രകുമാര്‍ രാഹുല്‍ പശുപാലനൊപ്പം ജയിലിലാണ്. വാണിഭത്തിനായി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രം എടുത്ത് വാണിഭത്തിനായി രാഹുല്‍ പശുപാലന് എത്തിച്ചു കൊടുത്ത കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായത്.

കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ കണ്ടക്ടറായ ചന്ദ്രകുമാര്‍ പട്ടകുളത്ത് ആര്‍ എസ് എസുകാര്‍ നടത്തുന്ന ട്യൂഷന്‍ സെന്ററിലെ അദ്ധ്യാപകനുമാണ്. ചന്ദ്രകുമാറിനെ രാത്രി എറണാകുളത്തു നിന്നു വന്ന പൊലീസുകാര്‍ അറസ്റ്റു ചെയ്തു കൊണ്ട് പോയപ്പോള്‍ ജാമ്യാവശ്യവുമായി എത്തിയത് ഇദ്ദേഹത്തിന്റെ സഹോദരന്‍ ഗോപകുമാറാണ്. ഗോപകുമാര്‍ കാട്ടാക്കടയിലെ പ്രമുഖ ആര്‍എസ്എസ് നേതാവു കൂടിയാണ്. ഇദ്ദേഹത്തിനൊപ്പം കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥനായ ആര്‍എസ്എസ് നേതാവും കൊച്ചിയിലെ തന്നെ പ്രമുഖ ആര്‍.എസ്.എസ് നേതാക്കളുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇവിടെ വെച്ച് ചന്ദ്രകുമാര്‍ എടുത്ത ചിത്രങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ സഹോദരന് കാട്ടിക്കൊടുക്കുകയായിരുന്നു. ഇത്തരത്തിലുള്ള കേസുകളിലൂടെ ചന്ദ്രകുമാര്‍ മുമ്പും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.