യുവതിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു

single-img
19 September 2015

3301-bjp7

മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയതിന് ഹരിയാനയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. നിയമസഭാംഗമായ ഉമേഷ് അഗര്‍വാളിനെതിരെയാണ് ദില്ലിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നിവേദിത അനില്‍ ശര്‍മ്മ കേസെടുത്തത്. ബിജെപി എംഎല്‍എയുടെ സുഹൃത്ത് സന്ദീപ് ലുത്രയ്‌ക്കെതിരെയും കോടതി കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 376 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജനുവരി മൂന്നിന് യുവതിയെ സുഹൃത്ത് രേഖ സൂരി ഫരീദാബാദിലെ ഒരു ഹോട്ടലിലെത്തിച്ചു. അവിടെവച്ച് ബിജെപി എംഎല്‍എ ഉമേഷ് അഗര്‍വാള്‍ യുവതിയ്ക്ക് മയക്കുമരുന്ന് ചേര്‍ന്ന പാനീയം നല്‍കുകയും തുടര്‍ന്ന് ഉമേഷും സുഹൃത്ത് സന്ദീപും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് കേസ്.

തുടര്‍ന്ന് യുവതിയെ പശ്ചിമ ദില്ലിയിലെ തിലക് നഗറില്‍ ഇറക്കി വിടുകയായിരുന്നു. ബലാത്സംഗത്തിന് കൂട്ടുനിന്നതിന് യുവതിയുടെ സുഹൃത്തായ രേഖ സൂരിയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.