മാഞ്ചസ്‌റ്റര്‍ സിറ്റിക്കും ചെല്‍സിക്കും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ചെല്‍സിയോട് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോറ്റതോടെ ലിവര്‍പൂളിന്റെ കിരീടധാരണം വൈകും. ചെല്‍സിക്കെതിരേ ജയിച്ചിരുന്നെങ്കില്‍ അവര്‍ക്ക് കിരീടം ഉറപ്പാക്കാമായിരുന്നു.
സീസണിലെ ശേഷിക്കുന്ന രണ്ടു കളികളില്‍ തോല്‍ക്കാതിരുന്നാല്‍ മതി. 36 കളികളില്‍നിന്ന് 80 പോയിന്റ് നേടിയ ലിവര്‍പൂള്‍ ഒന്നാംസ്‌ഥാനത്തു തുടരുകയാണ്.
ചെല്‍സി അത്രയും കളികളില്‍നിന്ന് 78 പോയിന്റ് നേടി തൊട്ടുപിന്നിലുണ്ട്. ക്രിസ്‌റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ച മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റര്‍ സിറ്റിയും സാധ്യതകള്‍ സജീവമാക്കി.
35 കളികളില്‍നിന്ന് 77 പോയിന്റ് നേടിയാണു സിറ്റി പ്രതീക്ഷ കാത്തത്. സിറ്റിക്ക് ഇനി മൂന്നു കളികള്‍ ശേഷിക്കുന്നു.
ക്രിസ്‌റ്റല്‍ പാലസിന്റെ തട്ടകത്തിൽ നടന്ന മത്സരത്തില്‍ സിറ്റിക്കു വേണ്ടി എഡിന്‍ ഡെസ്‌കോയും യായാ ടുറെയും ഗോളുകളടിച്ചു. ചെല്‍സിയുടെ അടുത്ത മത്സരം സ്വന്തം തട്ടകത്തില്‍ നോര്‍വിക്ക് സിറ്റിക്കെതിരേയാണ്.