ഔറംഗാബാദും ഉസ്മാനാബാദും ഇനിയില്ല; മറാത്താ പാരമ്പര്യം സംരക്ഷിക്കാൻ സ്ഥലപ്പേര് മാറ്റി ഉദ്ധവ് താക്കറെ സർക്കാർ

single-img
29 June 2022

മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ ഏത് സമയത്തും സർക്കാർ തകരാൻ സാധ്യതയുള്ള സമയത്താണ് സ്ഥലങ്ങളുടെ പേരുകൾ മാറ്റിയത്. ഔറംഗബാദിന്റെ പേർ സംബാജിനഗര്‍ എന്നാക്കി മാറ്റി. മറാത്താ പാരമ്പര്യം സംരക്ഷിക്കാനാണ് ഇതെന്നാണ് ശിവസേന നേതാക്കൾ പറയുന്നത്.

മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത പുത്രനായിരുന്നു സംബാജി. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്ത് ഔറംഗസീബ് ഈ പ്രദേശത്തിന്റെ ഗവർണറായിരുന്നു. ഈ സ്ഥലം പിന്നീട് ഔറംഗബാദ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഔറംഗസേബിന്റെ നിർദ്ദേശപ്രകാരമാണ് സംബാജി കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നു.

ഔറംഗബാദിന്റെ പേര് മാറ്റണമെന്ന് ശിവസേന വളരെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. പാർട്ടിയിൽ ഇപ്പോൾ ശക്തമായ വിമത നീക്കമാണ് നടക്കുന്നത്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഉദ്ധവ് താക്കറെ സർക്കാർ ഏത് ഘട്ടത്തിലും തകരാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ, ശിവസേനയുടെ ദീർഘകാലമായുള്ള ആവശ്യം പാർട്ടി എംഎൽഎമാരെ തൃപ്തിപ്പെടുത്താൻ തിടുക്കത്തിൽ നടപ്പാക്കിയെന്നാണ് കരുതുന്നത്.

ഉദ്ധവ് താക്കറെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ബലിയാടാക്കുകയാണെന്ന് ഏക്നാഥ് ഷിൻഡെ ആരോപിച്ചു. എന്നാൽ ഹിന്ദുത്വത്തിൽ നിന്ന് മാറി നിൽക്കില്ലെന്ന് ഉദ്ധവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച നിയമസഭയിൽ വിശ്വാസവോട്ട് തേടാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.