ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി-20യില്‍ ഇന്ത്യക്ക് പരാജയം
ഇന്ന് നടന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. എല്ലാ ഓവറുകളും കളിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിലാണ് 211 റണ്‍സ് അടിച്ചെടുത്തത്.
ഇന്ത്യയ്ക്കായി അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. തന്റെ ഇന്നിംഗ്‌സിൽ ആകെ 48 ബോള്‍ നേരിട്ട ഇഷാന്‍ മൂന്ന് സിക്‌സിന്റെയും 11 ഫോറിന്റെയും കോട്ടോടുകൂടി 78 റണ്‍സെടുത്തു. അതേസമയം, ഋതുരാജ് 15 ബോളില്‍ 23, ശ്രേയസ് അയ്യര്‍ 27 ബോളില്‍ 36, ഋഷഭ് പന്ത് 16 ബോളില്‍ 29 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
ദീർഘമായ ഇടവേളയ്ക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 12 ബോളില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വെറ്ററൻ താരം ദിനേശ് കാര്‍ത്തിക് രണ്ട് ബോളില്‍ ഒരു റണ്‍സ് നേടിയും പുറത്താകാതെ നിന്നു. രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡേവിഡ് മില്ലര്‍ 64(31) റാസി വാന്‍ ഡെര്‍ ഡസ്സന്‍ 75(46) എന്നിവരുടെ മികവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.